വിജേഷ് വിജയന്റെ കണ്ണൂനീര്‍ കണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന്് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയോട് ഹൈക്കോടതി

വിജേഷ് വിജയന്് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിനെതിരെ നേരത്തെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. 2002 ഡിസംബര്‍ 22 നാണ് വീഗാലാന്‍ഡില്‍ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ വീണു പരിക്കേറ്റത്.

Update: 2019-01-24 09:45 GMT
കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ കോട്ടപ്പുറം സ്വദേശി വിജേഷ് വിജയന്റെ കണ്ണുനീര്‍ കണ്ട് ബോധപൂര്‍വ്വം നഷ്ടപരിഹാര കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. പ്രളയകാലത്ത് മലയാളി പ്രവര്‍ത്തിച്ച പോലെയാണ് ഇതില്‍ ഇടപെടേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.അന്ന് അത്തരത്തില്‍ പ്രവര്‍ത്തിച്ച അഭിഭാഷകരുണ്ട്. അതുപോലെ താല്‍പര്യമുള്ള അഭിഭാഷകരെ വിളിച്ചു വരുത്തിയാല്‍ പ്രശ്‌നം തീര്‍ക്കാന്‍ തനിക്ക് അധികം സമയം വേണ്ടെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വിജേഷ് വിജയന്് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിനെതിരെ നേരത്തെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. 2002 ഡിസംബര്‍ 22 നാണ് വീഗാലാന്‍ഡില്‍ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ വീണു പരിക്കേറ്റത്.

Tags:    

Similar News