മുഖ്യമന്ത്രിയെ തെറിവിളിച്ച് പ്രകടനം നടത്തിയ പെണ്‍കുട്ടി അറസ്റ്റില്‍

അണങ്കൂര്‍ ജെപി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരി (19)യാണ് അറസ്റ്റിലായത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പോലിസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി നാലുകേസുകള്‍ ചുമത്തിയാണ് അറസ്റ്റുചെയ്തത്.

Update: 2019-01-14 09:33 GMT

കാസര്‍കോഡ്: യുവതീ പ്രവേശനത്തിനെതിരേ ശബരിമല കര്‍മസമിതി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി കാസര്‍കോഡ് നടത്തിയ പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പോലിസിനെയും തെറിവിളിച്ച പെണ്‍കുട്ടിയെ അറസ്റ്റുചെയ്തു. അണങ്കൂര്‍ ജെപി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരി (19)യാണ് അറസ്റ്റിലായത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പോലിസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി നാലുകേസുകള്‍ ചുമത്തിയാണ് അറസ്റ്റുചെയ്തത്. അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ യുവതിയെ പിന്നീട് വിട്ടയച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനൊപ്പം മുന്‍നിരയില്‍നിന്നാണ് രാജേശ്വരി മുഖ്യമന്ത്രിക്കും പോലിസിനുമെതിരേ അസഭ്യമുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തത്. യുവതിയുടെ തെറിവിളികളുടെ വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് പോലിസ് സംഭവത്തില്‍ കേസെടുത്തത്. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ക്ക് കല്ലെറിഞ്ഞതിലും രാജേശ്വരിക്കെതിരേ പോലിസ് കേസെടുത്തിരുന്നു. രാജേശ്വരിയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ്് ഡിജിപി, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

Tags:    

Similar News