വാറന്റി കാലയളവില്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമായി;ഫോണിന്റെ വിലയും നഷ്ടപരിഹാരവും ഉപഭോക്താവിന് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവ്

കേടായ മൊബൈല്‍ ഫോണിന്റെ വിലയായ 11,300 രൂപയും 6,000 രൂപ നഷ്ടപരിഹാരവും കൂടാതെ 2,000 രൂപ കോടതിച്ചെലവും 30 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനു , മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്ന കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

Update: 2021-10-13 05:45 GMT

കൊച്ചി: വാറന്റി കാലയളവിനുള്ളില്‍ തന്നെ പ്രവര്‍ത്തനരഹിത മായ മൊബൈല്‍ ഫോണിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.എറണാകുളം പെരുമ്പിള്ളി വെട്ടിക്കാട് വീട്ടില്‍ വി എ ജയകുമാര്‍ മോട്ടറോള കമ്പനി യേയും ഡ്രീസ് മൊബൈല്‍സ് കൊച്ചി എന്നിവരെയും എതിര്‍ കക്ഷികളാക്കി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

കേടായ മൊബൈല്‍ ഫോണിന്റെ വിലയായ 11,300 രൂപയും 6,000 രൂപ നഷ്ടപരിഹാരവും കൂടാതെ 2,000 രൂപ കോടതിച്ചെലവും 30 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനു , മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്ന കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി .

വാറന്റി കാലയളവിനുള്ളില്‍ തന്നെ ഫോണ്‍ തകരാറിലാകുകയും സര്‍വീസ് ചെയ്ത് ഫോണ്‍ ഉപയോഗിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തതായി പരാതിക്കാരന്‍ ആരോപിച്ചു.വാറന്റി കാലയളവിനുള്ളില്‍ തന്നെ ഈ തകരാറ് കണ്ടതിനാല്‍ പുതിയ ഫോണ്‍ നല്‍കണമെന്നതായിരുന്നു പരാതിക്കാരന്റെആവശ്യം.

Tags:    

Similar News