ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്: ഒരാള്‍ കൂടി പിടിയില്‍

കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിനി സുഹറ (37) യെയാണ് ആലുവ പോലിസ് പിടികൂടിയത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സംഭവത്തിലെ മറ്റൊരു പ്രതിയായ ഹാരിസിന്റെ ഭാര്യയാണ്.

Update: 2022-07-08 11:13 GMT

കൊച്ചി: ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിനി സുഹറ (37) യെയാണ് ആലുവ പോലിസ് പിടികൂടിയത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സംഭവത്തിലെ മറ്റൊരു പ്രതിയായ ഹാരിസിന്റെ ഭാര്യയാണ്. ഇവരുടെ പങ്കാളിത്തത്തിലാണ് സംഘം ഗുഢാലോചന നടത്തിയത്.സംഭവത്തിന് ശേഷം മറ്റ് പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തു കൊടുത്തതും,വിവരങ്ങള്‍ കൈമാറിയിരുന്നതും സുഹറയാണെന്ന് പോലിസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കുത്തുപറമ്പില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ 5 ന് ആണ് സംഭവം. ഉച്ചക്ക് ഒന്നരയോടെ ആലുവ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ എന്ന് പറഞ്ഞ് അഞ്ച് പേര്‍ എത്തിയത്. പരിശോധന നടത്തി വീട്ടില്‍ നിന്ന് അമ്പതു പവനോളം സ്വര്‍ണ്ണവും, ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു കളഞ്ഞു. വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും സംഘം കൊണ്ടുപോയി.സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍, സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, കെ എം മനോജ്, ബെന്നി ഐസക്ക്, മുഹമ്മദ് അമീര്‍ ഹില്‍മത്ത്, നൈജ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News