പാർട്ടിക്കൊപ്പം നിന്നിരുന്ന വിശ്വാസികളുടെ വോട്ട് ചോര്‍ന്നുവെന്ന് സിപിഎം റിപ്പോര്‍ട്ട്
ന്യൂനപക്ഷ ഏകീകരണം തിരിച്ചറിയാനായില്ലെന്നും ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
തിരുവനന്തപുരം: വിശ്വാസികള്‍ എതിരായതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമെന്ന് സിപിഎം സംസ്ഥാന സമിതി റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. ഒരുവിഭാഗം വിശ്വാസികളുടെ വോട്ട് ചോര്‍ന്നുവെന്നും പാര്‍ട്ടിക്കൊപ്പം നിന്നിരുന്ന വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഇന്നാരംഭിച്ച സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടില്‍ ശബരിമല എന്ന പദം ഒഴിവാക്കിയതും ശ്രദ്ധേയമാണ്. ശബരിമലയുടെ പേരിൽ എതിര്‍ചേരി തെറ്റിദ്ധാരണ പരത്തിയത് പ്രതിരോധിക്കാനായില്ല. ന്യൂനപക്ഷ ഏകീകരണം തിരിച്ചറിയാനായില്ലെന്നും ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. നാളെയും സംസ്ഥാന കമ്മിറ്റി തുടരും.