തൃശൂരില്‍ ഗര്‍ഭിണിക്കും മകനുമെതിരേ സിപിഎം നേതാക്കളുടെ വധഭീഷണി; ഒല്ലൂര്‍ പോലിസ് കേസെടുത്തു

സംഭവത്തില്‍ ഒല്ലൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചു.

Update: 2020-08-19 19:03 GMT

തൃശൂര്‍: മരോട്ടിച്ചാലില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഗര്‍ഭിണിക്കും മകനുമെതിരെ വീട്ടില്‍ക്കയറി വധഭീഷണി മുഴക്കിയതായി പരാതി. മരോട്ടിച്ചാല്‍ സ്വദേശിനി സജനയാണ് പരാതിക്കാരി. വഴിത്തര്‍ക്കത്തിന്റെ പേരില്‍ വീട്ടില്‍ എത്തിയ സിപിഎം പ്രാദേശിക നേതാക്കള്‍ കൊലവിളി നടത്തിയെന്നാണ് പരാതി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ബിനോയിയും സിപിഎം ബ്രാഞ്ച് സെക്രട്ടറി െ്രെബറ്റിനും എതിരെയാണ് പരാതി.

സംഭവത്തില്‍ ഒല്ലൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചു. പരാതിക്കാരിയുടെ വീട്ടുവളപ്പിലൂടെ വഴി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കോടതിയുടെ പരിഗണനയിലാണ്. 

Tags:    

Similar News