എഎസ്ഐ വെടിയേറ്റു മരിച്ച സംഭവം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍.

Update: 2020-01-09 10:00 GMT

തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്നാട് പോലിസിലെ എഎസ്ഐ വെടിയേറ്റു മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവര്‍ കൃത്യം നിര്‍വ്വഹിച്ചശേഷം രക്ഷപ്പെട്ടിരിക്കുകയാണ്.

തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍. രണ്ടുപേര്‍ക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. ഇവരെ പിടികൂടാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്നും അറിയിച്ചിട്ടുണ്ട്.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പോലിസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഫോണ്‍ നമ്പര്‍: 0471 2722500, 9497900999.

Tags: