യൂണിവേഴ്‌സിറ്റി കോളജില്‍ 18 വര്‍ഷത്തിനുശേഷം കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു
പുതിയ നേതാക്കളുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ കോളജിലേക്ക് പോലിസ് കടത്തിവിട്ടില്ല. നേതാക്കളെ മാത്രമാണ് ക്യാമ്പസിലേക്ക് വിട്ടത്. അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ് നായര്‍ വൈസ് പ്രസിഡന്റ്. ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്.
തിരുവനന്തപുരം: 18 വര്‍ഷത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. എന്നാല്‍ ഇന്ന് പുതിയ നേതാക്കളുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പോലിസ് കടത്തിവിട്ടില്ല. നേതാക്കളെ മാത്രമാണ് ക്യാമ്പസിലേക്ക് വിട്ടത്. സി അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ് നായര്‍ വൈസ് പ്രസിഡന്റ്. സെക്രട്ടറി: എസ് അച്യുത്, ജോ. സെക്രട്ടറി: ഐശ്വര്യ ജോസഫ്, ട്രഷറർ: അമൽ, എക്സി. അംഗം: പി എം ഗോപൻ, എം ഇഷാൻ. ആകെ ഏഴുപേരാണ് കമ്മിറ്റിയില്‍ ഉള്ളത്.
പുതിയ യൂണിറ്റിന്റെ പ്രഖ്യാപനം യൂണിവേഴ്‌സിറ്റി കോളജ് പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു.
ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തത്. കൂടുതല്‍ കുട്ടികള്‍ കെ.എസ്.യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളജ് ക്യാമ്പസില്‍ കൊടിമരം വയ്ക്കുന്നത് കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും നേതൃത്വം വ്യക്തമാക്കി