നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ കോടതിയില്‍ ഇന്ന് വാദം നടക്കും

കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയും നടന്‍ ദിലീപും തമ്മില്‍ അടുപ്പമുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിക്കുന്ന നിര്‍ണായക സാക്ഷിയെ മറ്റൊരു അഭിഭാഷകന്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ പരാതി

Update: 2020-09-15 04:48 GMT

കൊച്ചി: യുവ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹരജിയില്‍ കോടതിയില്‍ ഇന്ന് വാദം ആരംഭിക്കും. കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയും നടന്‍ ദിലീപും തമ്മില്‍ അടുപ്പമുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിക്കുന്ന നിര്‍ണായക സാക്ഷിയെ മറ്റൊരു അഭിഭാഷകന്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ പരാതി.

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ അവകാശവാദം.ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചുവെന്നാണ് വിവരം. തുടര്‍ന്നാണ് അന്വേഷണ സംഘം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ മുഖേന കോടതിയില്‍ പരാതി നല്‍കിയത്.പ്രോസിക്യുഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ അഭിഭാഷകന് കോടതി നോട്ടീസ് അയച്ചു.ഇരു വിഭാഗത്തിന്റെയും വാദം വിശദമായികേട്ടതിനു ശേഷമായിരിക്കും പരാതിയില്‍ കോടതി തുടര്‍ നടപടി സ്വീകരിക്കുക.

Tags:    

Similar News