നടിയെ ആക്രമിച്ച കേസ്:തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപ്; തന്നെ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് നടി

കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് കക്ഷി ചേരാന്‍ അനുവദിക്കമെന്ന് നടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.തുടര്‍ന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി

Update: 2022-02-15 07:33 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ തുടരന്വേഷണം  തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി.കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് കക്ഷി ചേരാന്‍ അനുവദിക്കമെന്ന് നടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.തുടര്‍ന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.ദിലീപ് നല്‍കിയ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കോടതി കേള്‍ക്കണമെന്നാണ് നടിയുടെ ആവശ്യം.

അതേ സമയം കേസിലെ തുടരന്വേഷണം വിചാരണ അട്ടിമറിക്കാനാണെന്നാണ് ദിലീപിന്റെ വാദം.കഴിഞ്ഞ ഡിസംബര്‍ 28 ന് ലഭിച്ച പരാതിയില്‍ പിറ്റേ ദിവസം തന്നെ തുടരന്വേഷണ ആവശ്യപ്പെട്ടതിതില്‍ ദൂരൂഹതയുണ്ടെന്നും ദിലീപ് ഹരജിയില്‍ പറയുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നു. വിചാരണ അട്ടിമറിക്കുകയെന്ന ഗുഡലക്ഷ്യത്തോടെയാണ് പ്രോസിക്യുഷന്‍ തുടരേന്വഷണം ആവശ്യപ്പെടുന്നതെന്നും ഹരജിയില്‍ പറയുന്നു.

തുടരന്വേഷണം പരമാവധി വലിച്ചു നീട്ടുന്നതിന് അന്വേഷണസംഘം ശ്രമിക്കുകയാണെന്നും ദിലീപ് ഹരജിയില്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസിലെ തുടരന്വേഷണ നടപടി.ബലചന്ദ്രകുമാറിന്റെത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ് തന്നെ അപകീര്‍ത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനും ആണ് തുടരന്വേഷണം എന്നും ദിലീപ് ഹരജിയില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News