നടി ആക്രമിക്കപ്പെട്ട സംഭവം: ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതി;അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ഹൈക്കോടതി വിജിലന്‍സ് വിഭാഗമാണ് അന്വേഷിക്കുക

Update: 2022-02-14 15:19 GMT

കൊച്ചി:കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം.ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ശക്തമായ നിയമ നടപടി ഉണ്ടാകണമെന്നാവശ്യപെട്ട് ആക്രമത്തിനിരയായ നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചത്.ഹൈക്കോടതി വിജിലന്‍സ് വിഭാഗമാണ് അന്വേഷിക്കുക.

2017 ഫെബ്രുവരി 17 നായിരുന്നു തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ടത്. വണ്ടി തടഞ്ഞ് നിര്‍ത്തി വാഹനത്തില്‍ കയറി നടിയെ ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നുവെന്നാണ് കേസ്. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതിയായ പള്‍സര്‍ സുനി നിലവില്‍ റിമാന്റിലാണ്. 

Tags:    

Similar News