രണ്ടാം ക്ലാസുകാരി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു

അഗ്‌നി രക്ഷാ സേന എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ കുട്ടിയെ കരയ്‌ക്കെടുത്തു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Update: 2020-03-02 17:09 GMT

കടയ്ക്കല്‍: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന എട്ടു വയസുകാരി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു മരിച്ചു. എറ്റിന്‍കടവ് അര്‍ത്തിങ്ങല്‍ മോഹനവിലാസത്തില്‍ മനോജിന്റെയും രമ്യയുടേയും മകള്‍ മാളവികയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. സ്‌കൂളില്‍ നിന്നെത്തിയ ശേഷം മുറ്റത്ത് കളിക്കുമ്പോള്‍ വീടിന്റെ പിന്‍ഭാഗത്തുള്ള കിണറ്റില്‍ വീഴുകയായിരുന്നു. വെള്ളമില്ലാത്ത കിണറ്റില്‍ വീണ മാളവികയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു.

അഗ്‌നി രക്ഷാ സേന എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ കുട്ടിയെ കരയ്‌ക്കെടുത്തു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. കടയ്ക്കല്‍ ഗവ. ടൗണ്‍ എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മനോജ് കടയ്ക്കല്‍ ടൗണില്‍ അമ്പലം റോഡ് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറാണ്. സഹോദരന്‍: മാധവ് മനോജ്.




Tags: