മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയുടെ മരുമകള്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2022-05-11 05:42 GMT

ഭോപാല്‍: മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിങ് പര്‍മാറിന്റെ മകന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകനായ ദേവ് രാജ് പര്‍മാറിന്റെ ഭാര്യ സവിത പര്‍മാറിനെ (22) കലപിപാല്‍ തെഹ്‌സിലിലെ പോഞ്ചനേറിലുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ ഷാജാപൂര്‍ ജില്ലയിലാണ് സംഭവം. വീട്ടില്‍ സവിത മാത്രമാണുണ്ടായിരുന്നതെന്ന് പോലിസ് പറയുന്നു.

ഇന്ദര്‍ സിങ് പര്‍മാറിന്റെ ഭാര്യ കൃഷിസ്ഥലത്തേക്ക് പോയപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലിസ് പറയുന്നത്. ഇവര്‍ തിരിച്ചുവന്നപ്പോഴാണ് സവിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ബന്ധുക്കള്‍ സംഭവം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. മൂന്ന് വര്‍ഷം മുമ്പായിരുന്നു ദേവ് രാജുമായുള്ള വിവാഹം. മരണസമയത്ത് ദേവരാജ് തൊട്ടടുത്ത ഗ്രാമമായ മുഹമ്മദ് ഖേരയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, പോലിസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഇന്ന് രാവിലെ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags:    

Similar News