എട്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്തു; മഹാരാഷ്ട്രയില്‍ മുന്‍ ഗ്രാമമുഖ്യന്‍ അറസ്റ്റില്‍

മനോര്‍ ഗ്രാമത്തിലെ മുന്‍ ഗ്രാമമുഖ്യനായിരുന്നു അറസ്റ്റിലായ 62കാരന്‍. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ പഴം ശേഖരിക്കാനെത്തിയതായിരുന്നു എട്ടുവയസുള്ള കുട്ടി.

Update: 2021-02-24 03:14 GMT

മുംബൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ മഹാരാഷ്ട്രയില്‍ മുന്‍ ഗ്രാമമുഖ്യന്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മനോര്‍ ഗ്രാമത്തിലെ മുന്‍ ഗ്രാമമുഖ്യനായിരുന്നു അറസ്റ്റിലായ 62കാരന്‍. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ പഴം ശേഖരിക്കാനെത്തിയതായിരുന്നു എട്ടുവയസുള്ള കുട്ടി.

മധുരപലഹാരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇയാള്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് മനോര്‍ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പോലിസിന് കൈമാറി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ബലാല്‍സംഗം (376), പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags:    

Similar News