ലോക്കപ്പ് മര്‍ദ്ദനം; യുപിയില്‍ ഗോതമ്പ് മോഷണക്കേസിലെ പ്രതി പോലിസ് കസ്റ്റഡിയില്‍ മരിച്ചു

Update: 2022-03-07 08:52 GMT

ബിജ്‌നോര്‍; യുപിയിലെ ബിജ്‌നോര്‍ ജില്ലയില്‍ നജിബാബാദില്‍ മോഷണക്കേസ് പ്രതി ലോക്കപ്പില്‍ കൊല്ലപ്പെട്ടു. സുനില്‍ പ്രജാപതി(32)യാണ് മരിച്ചത്. പോലിസിന്റെ ലോക്കപ്പ് പീഡനമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.

അമിതമായ അളവില്‍ ലഹരി ഗുളിക കഴിച്ചാണ് പ്രതി മരിച്ചതെന്ന് ജില്ലാ എസ് പി ധര്‍മ് വീര്‍ സിങ് അവകാശപ്പെട്ടു.

ഗ്രാമ നേതാവ് പ്രദീപ് കുമാറിന്റെ വീട്ടില്‍നിന്ന് ഗോതമ്പ് ചാക്ക് മോഷിച്ചതിനാണ് സുനിലിനെ അറസ്റ്റ് ചെയ്തത്.

'കുമാറാണ് പോലീസുകാരെ വിളിച്ച് പ്രതിയെ ഏര്‍പ്പിച്ചത്. ആ സമയത്ത് സുനില്‍ മദ്യലഹരിയിലായിരുന്നു. ഞങ്ങള്‍ അയാളുടെ പക്കല്‍നിന്ന് 70 'ലഹരി' ഗുളികകള്‍ കണ്ടെടുത്തു. അവനെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി, ശനിയാഴ്ച ആരോഗ്യനില വഷളായി. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. സുനിലിനെ കഴിഞ്ഞ ആറ് ദിവസമായി കാണാനില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. ഞങ്ങള്‍ സുനിലിന്റെ ബന്ധുക്കളെ ബന്ധപ്പെട്ടു. അയാള്‍ക്ക് അപസ്മാരം ഉണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു.'

Tags:    

Similar News