പോക്സോ കേസിൽ ആരോപണ വിധേയനായ വ്യക്തിയുടെ കട പൊളിക്കാൻ നോട്ടിസ് നൽകി ജില്ലാ ഭരണകൂടം; രൂക്ഷ വിമർശനമുന്നയിച്ച് ഹൈക്കോടതി

Update: 2025-05-04 06:56 GMT
പോക്സോ കേസിൽ ആരോപണ വിധേയനായ വ്യക്തിയുടെ കട പൊളിക്കാൻ നോട്ടിസ് നൽകി ജില്ലാ ഭരണകൂടം; രൂക്ഷ വിമർശനമുന്നയിച്ച് ഹൈക്കോടതി

ഉത്തരാഖണ്ഡ്: പോക്സോ കേസിൽ ആരോപണ വിധേയനായ വ്യക്തിയുടെ കട പൊളിക്കാൻ ഉത്തരവിട്ട മുൻസിപ്പിൽ കൗൺസിലിനെ രൂക്ഷമായി വിമർശിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. ആരോപണ വിധേയനായ വ്യക്തിക്കെതിരേ അക്രമം നടത്താനും കട പൊളിക്കാൻ നോട്ടിസ് നൽകാനും ജില്ലാ ഭരണകൂടത്തിന് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രിംകോടതി ഉത്തരവ് ചൂണ്ടി കാട്ടിയായിരുന്നു പരാമർശം.

12 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മ തൻ്റെ മകളെ ഉസ്മാൻ എന്ന വ്യക്തി ബലാൽസംഗം ചെയ്തുവെന്ന് ആരോപിച്ച് പോലിസ് സ്റ്റേഷനിൽ പരാതി നൽകി. ബലാൽസംഗ കേസ് പ്രതിഷേധങ്ങൾക്ക് കാരണമായി.

തുടർന്ന്, നൈറ്റിറ്റാളിലെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ (പോക്സോ) കേസ് പ്രകാരം, പ്രതിയായ 65 വയസ്സുള്ള ഉസ്മാൻ്റെ കട പൊളിച്ചുമാറ്റാൻ ജില്ലാ ഭരണകൂടം നോട്ടിസ് നൽകി. വലിയ രീതിയിലുള്ള സംഘർഷമാണ് ഇതേ തുടർന്ന് കട സ്ഥിതി ചെയ്യുന്ന പ്രദേശത്തുണ്ടായത്.

ഉസ്മാന്റെ ഓഫീസ് പ്രവർത്തിക്കുന്ന മാർക്കറ്റിലെ ചില കടകളും റെസ്റ്റോറന്റുകളും നശിപ്പിക്കപ്പെട്ടു.

കട പൊളിക്കാൻ നൽകിയ നോട്ടിസിനെ തുടർന്ന്, ഉസ്മാൻ്റെ ഭാര്യ തന്റെ അഭിഭാഷകൻ കാർത്തികേയ ഹരി ഗുപ്ത മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വനഭൂമി കൈയ്യേറിയാണ് ഉസ്മാൻ്റെ കടയും ഓഫീസും പ്രവർത്തിക്കുന്നത് എന്നായിരുന്നു നോട്ടിസ്.

കുറ്റകൃത്യം ആരോപിക്കപ്പെട്ടാൽ മാത്രം ആളുകളുടെ വീടുകളും സ്വകാര്യ സ്വത്തുക്കളും പൊളിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം നവംബർ 13 ന് സുപ്രിംകോടതി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നോട്ടിസ് കോടതിയലക്ഷ്യമാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ആരോപണതിൻ്റെ പേരിൽ ഒരാളുടെ കട പൊളിക്കുന്നത് ശിക്ഷാർഹമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാൾക്ക് പൊളിക്കൽ നോട്ടിസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അറിയില്ലേയെന്നും ജില്ലാ ഭരണകൂടത്തോട് കോടതി ചോദിച്ചു.

അതേസമയം, മുനിസിപ്പൽ കൗൺസിൽ നോട്ടിസ് പിൻവലിക്കുമെന്ന് അതോറിറ്റിയുടെ അഭിഭാഷകൻ  ജെ എസ് വിർക്ക് അറിയിച്ചിട്ടുണ്ട്.

Tags:    

Similar News