പശ്ചിമ ബംഗാളില്‍ ടിഎംസി-ബിജെപി ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരിക്ക്

സംഭവത്തില്‍ ഇരു പാര്‍ട്ടികളിലേയും നിരവധി പേര്‍ക്ക് പരിക്കേറ്റു.

Update: 2021-01-11 05:01 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കിഴക്കന്‍, പടിഞ്ഞാറന്‍ മിഡ്‌നാപൂര്‍ ജില്ലകളിലെ പല പ്രദേശങ്ങളിലും ഭരണകക്ഷിയായ ടിഎംസിയുടെയും ബിജെപിയുടെയും അനുയായികള്‍ തമ്മില്‍ ഞായറാഴ്ച ഏറ്റുമുട്ടി. സംഭവത്തില്‍ ഇരു പാര്‍ട്ടികളിലേയും നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇത്തരം ആക്രമങ്ങള്‍ ബിജെപി ക്യാംപിനെ ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് വളരാന്‍ സഹായിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ ഓരോ ആക്രമണത്തിലും കൂടുതല്‍ പേര്‍ തങ്ങള്‍ക്ക് പിന്തുണയുമായി മുന്നോട്ട് വരുമെന്നും കഴിഞ്ഞ മാസം മമത ബാനര്‍ജി ക്യാംപില്‍നിന്നും ബിജെപിയിലെത്തിയ സുവേന്ദു അധികാരി പുരുലിയയില്‍ നടന്ന ഒരു റോഡ്‌ഷോയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ കാന്തി പ്രദേശത്തെ ഭജാചൗലിയിലും ഇരുവിഭാഗവും ഏറ്റുമുട്ടി. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് ടിഎംസി അറിയിച്ചു.ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ മരിഷ്ദയില്‍ നിന്നും അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News