യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രണ്ടു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

സ്വര്‍ണാഭരണ മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ രാജസ്ഥാന്‍ പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിങ്ങി(27)നെ ആക്രമിച്ചാണ് അക്രമി ആഭരണങ്ങളുമായി കടന്നത്.

Update: 2021-04-05 06:53 GMT

കോഴിക്കോട്: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രണ്ടു കോടി രൂപ വില വരുന്ന നാലു കിലോ സ്വര്‍ണം കവര്‍ന്നു. സ്വര്‍ണാഭരണ മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ രാജസ്ഥാന്‍ പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിങ്ങി(27)നെ ആക്രമിച്ചാണ് അക്രമി ആഭരണങ്ങളുമായി കടന്നത്.

യുവാവിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇയാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു ആക്രമണവും കവര്‍ച്ചയും. ഹെല്‍മെറ്റും മാസ്‌കും ധരിച്ചെത്തിയ ഒരാളാണ് ചാലപ്പുറം പുഷ്പ ജങ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്‌മെന്റ് ഫഌറ്റിലെത്തി ആക്രമണം നടത്തി സ്വര്‍ണം കവര്‍ന്നത്.

സ്വര്‍ണ മൊത്ത വ്യാപാരി ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശി ജിത്തുരാജുവിന്റെയും ഫഌറ്റ് ഉടമയായ അമിത്ത്കുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദരനായ രാജ്കുമാര്‍ ജെയിനിന്റെയും പങ്കാളിത്തത്തില്‍ നടത്തിവരുന്ന സ്വര്‍ണവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനാണ് കുത്തേറ്റത്.

Tags:    

Similar News