എസ് വി പ്രദീപിന്റെ അപകടമരണത്തിന് കാരണമായ ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍

പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതിന്റെ പശ്ചാതലത്തില്‍ ജോയിയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Update: 2020-12-15 12:01 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തിന് കാരണമായ ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍. പ്രദീപിനെ ഇടിച്ചിട്ട ലോറി ഈഞ്ചക്കല്‍ നിന്നാണ് പിടികൂടിയത്. െ്രെഡവര്‍ ജോയിയെ കസ്റ്റഡിയിലെടുത്തു. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ലോറി കണ്ടെത്തിയത്. പേരൂര്‍ക്കട സ്വദേശിയാണ് പിടിയിലായ ജോയി. പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതിന്റെ പശ്ചാതലത്തില്‍ ജോയിയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.


കരമന കളിയിക്കാവിള ദേശീയപാതയില്‍ ഇന്നലെ വൈകുന്നേരമാണ് സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് എസ്.വി പ്രദീപ്കുമാര്‍ മരിച്ചത്. എം.സാന്‍ഡുമായി വെള്ളായണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ലോറി ഡ്രൈവര്‍ പോലീസിന് നല്‍കിയ മൊഴി. ഭയം കാരണമാണ് നിര്‍ത്താതെ പോയത്. അപകടസമയത്ത് ലോറി ഉടമയായ മോഹനനും ഒപ്പമുണ്ടായിരുന്നു. അപകടത്തിന് ശേഷം വെള്ളായണിയിലെത്തി ലോഡ് ഇറക്കിയെന്നും അവിടെനിന്ന് തൃക്കണ്ണാപുരം വഴി പേരൂര്‍ക്കടയിലെത്തിയെന്നും ജോയി പോലീസിനോട് പറഞ്ഞു.




Tags:    

Similar News