വീട്ടില്‍ കയറിയ കവര്‍ച്ചക്കാരനെ കൊലപ്പെടുത്തി മൃതദേഹം സൂക്ഷിച്ചത് 15 വര്‍ഷം

Update: 2021-05-20 11:45 GMT

സിഡ്‌നി, ഓസ്‌ട്രേലിയ: ഓസ്ട്രേലിയയിലെ വീട്ടുടമ കവര്‍ച്ചക്കെത്തിയ ആളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച് സൂക്ഷിച്ചത് 15 വര്‍ഷം. ഒടുവില്‍ വീട്ടുടമ മരണപ്പെട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംഭവം പുറത്തറിഞ്ഞത്.


സിഡ്‌നിക്കാരനായ ബ്രൂസ് റോബര്‍ട്ട്‌സ് ആണ് 2002 ല്‍ വീട്ടില്‍ കവര്‍ച്ചാശ്രമത്തിനിടെ ഷെയ്ന്‍ സ്‌നെല്‍മാന്‍ എന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയത്. അതിനു ശേഷം മൃതദേഹം വീട്ടില്‍ ഒളിപ്പിച്ച് വെക്കുകയായിരുന്നു. 70 ലധികം എയര്‍ ഫ്രെഷനറുകള്‍ ഉപയോഗിച്ചാണ് മൃതദേഹത്തില്‍ നിന്നുംള്ള മണം മറച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


സ്വാഭാവിക കാരണങ്ങളാല്‍ 2017 ല്‍ റോബര്‍ട്ട്‌സ് മരിച്ചു. പിന്നീട് വീട് വൃത്തിയാക്കാന്‍ എത്തിയവരാണ് ഒളിപ്പിച്ചുവച്ച മൃതദേഹം കണ്ടെത്തിയത്. ഒരു ഡസനിലധികം തോക്കുകളും വീട്ടില്‍ കണ്ടെത്തി




Tags:    

Similar News