പൊന്നാനിയിലെ ആര്‍എസ്എസിന്റെ ശക്തി കേന്ദ്രത്തില്‍ വാളുകള്‍ കണ്ടെത്തിയ സംഭവം; സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ

ശാഖകള്‍ നടക്കുന്ന ആര്‍എസ്എസിന്റെ മുഴുവന്‍ സ്ഥലങ്ങളും റെയ്ഡ് ചെയ്യുകയും യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Update: 2020-05-26 15:40 GMT

പൊന്നാനി: കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള ബജാജ് ഷോറൂമിന്റെ അടുത്ത് നിന്നും പത്തിലധികം വടിവാളുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അന്വേഷണത്തിന് ഉന്നതതല ടീമിനെ പ്രഖ്യാപിക്കണമെന്നും എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ ഇരുളിന്‍ മറവില്‍ ഒളിഞ്ഞിരിക്കുന്നു. പൊന്നാനിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം വാളുകള്‍ ഒരു സ്ഥലത്തു നിന്നും കണ്ടെത്തുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് മീന്‍ ഷെഡ് കത്തിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിച്ചതും ശബരിമല വിഷയത്തില്‍ യാത്രചെയ്തിരുന്ന ഹജ്ജ് കഴിഞ്ഞു വരുന്ന ദമ്പതികളെ ആക്രമിച്ചതും വാഹനങ്ങള്‍ക്ക് നേരെ നിരന്തരം അക്രമങ്ങള്‍ നടത്തിയതും ശബരിമല വിഷയത്തില്‍ പോലിസിന് നേരെയുള്ള ആക്രമണത്തില്‍ ഒരു സബ് ഇന്‍സ്‌പെക്ടറുടെ കൈ അടിച്ചു ഒടിച്ചതും ഇത്തരം വിഷയങ്ങളില്‍ പോലിസ് കാര്യമായ നടപടികള്‍ എടുത്തിട്ടില്ല. ഇപ്പോള്‍ ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായ കോട്ടത്തറ പ്രദേശത്തുനിന്നും നിരവധിവടിവാളുകള്‍ കണ്ടെത്തിയിരിക്കുന്നു.

ശാഖകള്‍ നടക്കുന്ന ആര്‍എസ്എസിന്റെ മുഴുവന്‍ സ്ഥലങ്ങളും റെയ്ഡ് ചെയ്യുകയും യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News