എസ്ബിഐ ഉദ്യോഗസ്ഥയെ മുന്‍ കാമുകന്‍ കൊലപ്പെടുത്തി കത്തിച്ചു

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്‌നേഹലതയും രാജേഷും 1,618 തവണ സംസാരിച്ചതായി കോള്‍ റെക്കോര്‍ഡുകളിലുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

Update: 2020-12-24 06:24 GMT

അനന്തപൂര്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരിയെ മുന്‍ കാമുകന്‍ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ബാങ്കില്‍ ജോലി ലഭിച്ച ശേഷം മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.19കാരിയായ സ്‌നേഹലതയെ സിമന്റ് പണിക്കാരനായ ഗുട്ടി രാജേഷ് ആണ് കൊലപ്പെടുത്തിയത്. ഇയാളെ അറസ്റ്റു ചെയ്തു.

മുന്‍പ് രാജേഷുമായി പ്രണയത്തിലായിരുന്ന സ്‌നേഹലത എസ്ബിഐയില്‍ ജോലി ലഭിച്ചതിനു ശേഷം ഇയാളില്‍ നിന്ന് അകന്നിരുന്നു. പിന്നീട് കോളേജിലെ സഹപാഠിയുമായിട്ടായിരുന്നു ബന്ധം. ചൊവ്വാഴ്ച രാജേഷ് സ്‌നേഹലതയെ കാണണമെന്ന് ആവശ്യപ്പെട്ടു. ബൈക്കില്‍ കയറ്റി ഒഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോയി സംസാരിക്കുന്നതിനിടെ സഹപാഠിയുമായുള്ള ചങ്ങാത്തത്തെച്ചൊല്ലി തര്‍ക്കമുണ്ടായതായി പോലീസ് പറഞ്ഞു. ഇതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം പേപ്പറുകള്‍ കത്തിച്ച് ശരീരത്തില്‍ ഇട്ട് മൃതദേഹം ഭാഗികമായി കത്തിച്ചു.


കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്‌നേഹലതയും രാജേഷും 1,618 തവണ സംസാരിച്ചതായി കോള്‍ റെക്കോര്‍ഡുകളിലുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചു. സ്‌നേഹലതയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു.




Tags:    

Similar News