ബിജെപി രാക്ഷസന്‍മാരില്‍ നിന്നും ഭാരതമാതാവിനെ രക്ഷിക്കുക; തുറന്ന കത്തുമായി ശിവസേന നേതാവ്

ഫഡ്‌നാവിസ്, യോഗി, ഉള്‍പ്പടെയുള്ള അഹങ്കാരികളായ ബിജെപി ഹിന്ദുത്വ നേതാക്കള്‍ക്ക് ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകളെ പോലും ബഹുമാനിക്കാന്‍ കഴിയുന്നില്ല, പിന്നെ എങ്ങിനെയാണ് അവര്‍ക്ക് ന്യൂനപക്ഷങ്ങളെ സഹിക്കാനാവുകയെന്നും കത്തില്‍ ചോദിക്കുന്നു.

Update: 2020-03-02 13:28 GMT

നാഗ്പൂര്‍: ബിജെപി നേതാക്കളെ രാക്ഷസന്‍മാരോട് താരതമ്യപ്പെടുത്തി ശിവസേനയിലെ മുതിര്‍ന്ന നേതാവ് ആര്‍എസ്എസ് മേധാവിക്ക് തുറന്ന കത്തയച്ചു. ശിവസേനാ നേതാവ് കിഷോര്‍ തിവാരിയാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന് കത്തയച്ചത്. മതേതര പാരമ്പര്യത്തെ ചില ഹിന്ദുത്വ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്യുകയാണ്. ഫഡ്‌നാവിസ്, യോഗി, ഉള്‍പ്പടെയുള്ള അഹങ്കാരികളായ ബിജെപി ഹിന്ദുത്വ നേതാക്കള്‍ക്ക് ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകളെ പോലും ബഹുമാനിക്കാന്‍ കഴിയുന്നില്ല, പിന്നെ എങ്ങിനെയാണ് അവര്‍ക്ക് ന്യൂനപക്ഷങ്ങളെ സഹിക്കാനാവുകയെന്നും കത്തില്‍ ചോദിക്കുന്നു. 'വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിംകള്‍ക്ക് അഞ്ച് ശതമാനം സംവരണം നല്‍കാമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ബിജെപിയും മറ്റ് 'ഹിന്ദുത്വ' ഗ്രൂപ്പുകളും എതിര്‍ക്കുകയാണ്. ഇതാണ് സമയം, ബിജെപി ഒരു 'ഫ്രാങ്കന്‍സ്‌റ്റൈന്‍ രാക്ഷസന്‍' ആകുന്നത് തടയാന്‍ ദയവായി ഇടപെടുക, അല്ലെങ്കില്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് മാറി റിവേഴ്‌സ് ഡിസ്‌ട്രോയര്‍ മോഡിലേക്ക് പോകുക എന്നും തിവാരി ആര്‍എസ്എസ് തലവനോട് പറയുന്നുണ്ട്. 'ബിജെപിയ്ക്ക് തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടു. കറന്‍സി നിരോധനത്തിന്റെ അനന്തര ഫലമായി പണപ്പെരുപ്പം, തൊഴിലില്ലായ്മ, ബാങ്കുകള്‍ മുങ്ങിപ്പോവുക, കൃഷിക്കാര്‍ ദുരിതത്തിലാവുക എല്ലാം സംഭവിച്ചു. ഇപ്പോള്‍ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ പ്രശ്‌നങ്ങളും രാജ്യം കലുഷിതമാക്കി' എന്നും കിഷോര്‍ തിവാരി ആരോപിച്ചു.







Tags:    

Similar News