ഇറാന്‍ യുദ്ധത്തില്‍ ഇതുവരെ 4,765 പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് റിപോര്‍ട്ട്

Update: 2026-03-17 05:21 GMT

തെഹ്‌റാന്‍: യുദ്ധത്തിന്റെ ആദ്യ രണ്ടാഴ്ചകളില്‍ ഇറാനില്‍ ഏകദേശം 4,765 പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്‌തെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട്. അതില്‍ 205 കുട്ടികളും ഉള്‍പ്പെടുന്നു.

ആശുപത്രികള്‍, സ്‌കൂളുകള്‍, വീടുകള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏകദേശം 3.2 ദശലക്ഷം ആളുകള്‍ വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തുടനീളം 5,000-ത്തിലധികം ആക്രമണങ്ങള്‍ നടന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി പറയുന്നു. പല സ്ഥലങ്ങളിലും ഒരേസമയം ഒന്നിലധികം ആക്രമണങ്ങള്‍ ഉണ്ടായി. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കി.

Tags: