ഹരിയാനയില്‍ മുസ്‌ലിം കുടുംബത്തിനു നേരെ ആക്രമണം; പ്രധാനമന്ത്രി ഹിറ്റ്‌ലറുടെ പാതയിലെന്ന് കെജ്രിവാള്‍

നിരവധി പേരെ ഹിറ്റ്‌ലറുടെ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അധികാരത്തിന് വേണ്ടിയാണ് മോദിയും ഇങ്ങനെ ചെയ്യുന്നത്. ഹിറ്റലറിന്റെ അതേ പാതയിലാണ് മോദിയെന്നും എന്നാല്‍, രാജ്യം ഏത് വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് മോദി ഭക്തര്‍ മനസ്സിലാക്കുന്നില്ലെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

Update: 2019-03-23 12:17 GMT

ന്യൂഡല്‍ഹി: ഹോളി ദിനത്തില്‍ ഹരിയാനയില്‍ മുസ്‌ലിം കുടുംബത്തെ മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഡോള്‍ഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.സ്വന്തം ഭവനത്തിനു മുമ്പില്‍ ക്രിക്കറ്റ് കളിച്ച യുവാക്കളെയും അവരുടെ കുടുംബങ്ങളെയും 40 ഓളം വരുന്ന ഹിന്ദുത്വ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.

നിരവധി പേരെ ഹിറ്റ്‌ലറുടെ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അധികാരത്തിന് വേണ്ടിയാണ് മോദിയും ഇങ്ങനെ ചെയ്യുന്നത്. ഹിറ്റലറിന്റെ അതേ പാതയിലാണ് മോദിയെന്നും എന്നാല്‍, രാജ്യം ഏത് വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് മോദി ഭക്തര്‍ മനസ്സിലാക്കുന്നില്ലെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

സംഭവത്തില്‍ ആറു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ കൊലപതാക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലിസ് പറഞ്ഞു. ഹാളി ദിനത്തില്‍ വൈകീട്ട് വീടിനു മുമ്പില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഗുണ്ടകളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഇവരെ പിന്തുടര്‍ന്നെത്തിയ സ്ത്രീകള്‍ക്കു മുമ്പില്‍വച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.പോലിസുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും പോലിസ് രക്ഷിക്കാനെത്തിയില്ലെന്ന് ആക്രമണത്തിനിരയായ ഷാഹിദിന്റെ പിതാവ് പറഞ്ഞു.

Tags:    

Similar News