മണല്‍ ലോറിയിടിച്ച് തഹസില്‍ദാറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിയെ 15 വര്‍ഷത്തിന് ശേഷം പിടികൂടി

Update: 2022-08-26 13:46 GMT

അരീക്കോട്: മണല്‍ ലോറിയിടിച്ച് തഹസില്‍ദാറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പതിനഞ്ച് വര്‍ഷത്തിന് ശേഷം അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഉണ്ണിക്കുളം പെരിങ്ങളം പൂളത്ത്കണ്ടി നൗഫലാണ് അറസ്റ്റിലായത്. ചാലിയാറില്‍ നിന്നും മണല്‍ ലോറിയില്‍ കടത്തവെ ഏറനാട് തഹസില്‍ദാറായിരുന്ന ഗോപാലകൃഷ്‌ണെ പത്തനാപുരത്ത് വെച്ച് പരിശോധനക്കിടയില്‍ ഇടിച്ച് വീഴ്ത്തി കടന്ന് കളയുകയായിരുന്നു. പല തവണ പ്രതിയെ പിടികൂടാന്‍ പോലിസ് ശ്രമിച്ചിരുന്നുവെങ്കിലും ഒളിവിലായതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫിന്റെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ ടീമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News