മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ദുരഭിമാനക്കൊല

യുവതിയുടെ തലയറുത്ത് സഹോദരന്‍; കാലുകള്‍ പിടിച്ചുവച്ച് സഹായിച്ച് മാതാവ്‌

Update: 2021-12-06 07:49 GMT

മുംബൈ: പ്രണയ വിവാഹം ചെയ്തതിന് മഹാരാഷ്ട്രയില്‍ യുവതിയെ സഹോദരന്‍ തലയറുത്ത് കൊലപ്പെടുത്തി.17 വയസുകാരനാണ് യുവതിയുടെ തലവെട്ടിയത്.മാതാവിന്റെ സഹായത്തോടെയാണ് പ്രതി കൊലപാതകം നടത്തിയത്.പെണ്‍കുട്ടിയുടെ കാലുകള്‍ പിടിച്ചുവച്ചു കൊലപാതകത്തിന് സഹായിക്കാന്‍ മാതാവും കൂട്ടുനിന്നതായി പോലിസ് അറിയിച്ചു.അഭിമാനസംരക്ഷണത്തിന്റെ പേരിലാണ് 19വയസുകാരിയായ യുവതിയുടെ തല സഹോദരന്‍ അറുത്തെടുത്തത്.

ഞായറാഴ്ച യുവതിയുടെ വീട്ടില്‍ എത്തിയാണ് ഇരുവരും കൊലപാതകം നടത്തിയത്.പ്രണയിച്ച യുവാവുമായി 2021 ജൂണില്‍ യുവതി ഒളിച്ചോടിയിരുന്നു.ഇതില്‍ പക കൊണ്ടാണ് മാതാവും സഹോദരനും യുവതിയുടെ തലയറുത്തത്. സ്വന്തം നിലയ്ക്ക് പങ്കാളിയെ കണ്ടെത്തി കല്യാണം കഴിച്ചതിനാലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇരുവരും പോലിസിനെ അറിയിച്ചു.

ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്ന വ്യാജേന വീട്ടിലെത്തിയ ശേഷം ചായ ഉണ്ടാക്കുന്നതിനിടെ യുവതിയെ ആക്രമിക്കുകയായിരുന്നു.തുടര്‍ന്ന് അരിവാള്‍ ഉപയോഗിച്ച് യുവതിയുടെ തലയറുത്ത് മാറ്റി. കുറ്റവാളികള്‍ വിര്‍ഗോവന്‍ പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി കുറ്റം ഏറ്റുപറഞ്ഞു. കൊലയ്ക്കു ശേഷം അറ്റ ശിരസ്സുമായി മുറ്റത്ത് എത്തിയ പ്രതി തല ഉയര്‍ത്തിക്കാട്ടിയതായി പോലിസ് കൂട്ടിച്ചേര്‍ത്തു.




Tags:    

Similar News