കൂട്ടമതംമാറ്റം ആരോപിച്ച് കര്‍ണാടകയിലെ ബെലഗാവിയില്‍ ഇരുന്നൂറോളം പേരെ ഹിന്ദുത്വര്‍ പൂട്ടിയിട്ടു

Update: 2021-11-07 16:29 GMT

ബെഗാവി: കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ കൂട്ട മതംമാറ്റം ആരോപിച്ച് ഇരുന്നൂറോളം പേരെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പൂട്ടിയിട്ടു. ഒരു സ്വകാര്യ കെട്ടിടത്തില്‍ നടത്തിയ കൂട്ട ആരാധനക്കെതിരേയാണ് ഹിന്ദുത്വര്‍ രംഗത്തുവന്നത്. ആരാധനക്കെത്തിയവരില്‍ കുട്ടികളും സ്ത്രീകളുമുണ്ടായിരുന്നു. 

മതം മാറാനാണ് കെട്ടിടത്തില്‍ ഒത്തുകൂടിയതെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ പ്രശ്‌നമുണ്ടാക്കിയതോടെ ചിലര്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്നാണ് കെട്ടിടം അടച്ചുപൂട്ടിയത്. പോലിസ് വന്ന ശേഷമാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്.

മതംമാറ്റത്തിനുള്ള ശ്രമമുണ്ടെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി ഹിന്ദുത്വര്‍ അവകാശപ്പെട്ടു.

ഇരുപതോളം പോലിസുകാര്‍ കെട്ടിടത്തിനു ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്.

Tags:    

Similar News