പോലിസ് കോണ്‍സ്റ്റബിളായ അമ്മയെ പത്താം ക്ലാസുകാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

മകളുടെ പ്രണയ ബന്ധത്തെ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Update: 2020-02-15 17:10 GMT

ഗാസിയാബാദ്: ഡല്‍ഹി പോലിസിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ പത്താം ക്ലാസുകാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. 44കാരിയായ ശശി മാലയാണ് കൊല്ലപ്പെട്ടത്. മകളുടെ പ്രണയ ബന്ധത്തെ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വനിതാ ഹെഡ് കോണ്‍സ്റ്റബിളായ മാലയെ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലിസ് പറയുന്നത്. ബിഹാറില്‍ പോയിരുന്ന ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ ശശി മാലയുടെ ഭര്‍ത്താവ് പോലിസില്‍ പരാതി നല്‍കി. ചോദ്യംചെയ്യലിനിടെ മകള്‍ കുഴഞ്ഞുവീഴുകയും പിന്നീട് കുറ്റം സമ്മതിക്കുകയുമായിരുന്നു. കാമുകനായ ജിതേന്ദ്രയെ കാണരുതെന്ന് അമ്മ നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന് മകള്‍ മൊഴി നല്‍കി. ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.


Tags:    

Similar News