പെരിങ്ങമ്മലയിലെ സമര നായകന്‍ ഡോ. ഖമറുദ്ധീന്‍ വിട വാങ്ങി

ഇന്ന് വൈകീട്ട് അഞ്ചോടെയാണ് അന്ത്യം. ഇഖ്ബാല്‍ കോളജില്‍ മുന്‍ ജീവനക്കാരന്‍ മടത്തറ സ്വദേശി യുസുഫ് റാവുത്തരുടെ സംസ്‌കാര ചടങ്ങ് കഴിഞ്ഞു കലയപുരം നെറ്റിക്കുന്നു ജുമാ മസ്ജിദില്‍ നിന്നും പുറത്തിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു.

Update: 2019-11-13 13:57 GMT

തിരുവനന്തപുരം: പെരിങ്ങമ്മലയിലെ മാലിന്യ പ്ലാന്റ് സമര നേതാക്കളില്‍ ഒരാളായിരുന്ന ഡോക്ടര്‍ ഖമറുദ്ധീന്‍ (47)അന്തരിച്ചു. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് അന്ത്യം. ഇഖ്ബാല്‍ കോളജില്‍ മുന്‍ ജീവനക്കാരന്‍ മടത്തറ സ്വദേശി യുസുഫ് റാവുത്തരുടെ സംസ്‌കാര ചടങ്ങ് കഴിഞ്ഞു കലയപുരം നെറ്റിക്കുന്നു ജുമാ മസ്ജിദില്‍ നിന്നും പുറത്തിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കേരള യൂനിവേഴ്‌സിറ്റി ബോട്ടണി വിഭാഗം പ്രഫസറാണ്. ഇഖ്ബാല്‍ കോളജ് മുന്‍ അധ്യാപകന്‍, പാലോട് ജെഎന്‍ടിബിജിആര്‍ഐ സയന്റിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ആദിലയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. കബറടക്കം നാളെ പെരിങ്ങമ്മല പുത്തന്‍പള്ളി ജമാഅത്തില്‍.

Tags:    

Similar News