തെലങ്കാന രാജ്ഭവനില്‍ 48 പേര്‍ക്ക് കൊവിഡ്

Update: 2020-07-12 18:26 GMT

ഹൈദരാബാദ്: തെലങ്കാന രാജ്ഭവനിലെ 48 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകീട്ടാണ് പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നത്.

കഴിഞ്ഞ ദിവസം സുരക്ഷാ ഡ്യൂട്ടിയിലുള്ള ചില പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്ഭവനിലെ ഏതാനും പേര്‍ക്ക് സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി കൊവിഡ് പരിശോധന നടത്തിയിരുന്നു.

395 പരിശോധനകളാണ് നടത്തിയത്. അതില്‍ 347 എണ്ണം നെഗറ്റീവ് ആയെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നു. അതില്‍ 28 പേര്‍ പോലിസ് ഉദ്യോഗസ്ഥരാണ് അവരെ ഉടന്‍ ഐസൊലേഷനിലേക്ക് അയച്ചു. 10 രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥരുടെ 10 കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഈ ഇരുപതും പേരെയും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ക്ക് അവിടെയാണ് തുടര്‍ചികില്‍സ നല്‍കുക.

രാജ്ഭവനില്‍ രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഗവര്‍ണര്‍ക്കും പരിശോധന നടത്തിയിരുന്നു. അവരുടെ പരിശോധനാഫലം നെഗറ്റീവാണ്.

കൊവിഡ് മുന്‍കൂട്ടി പരിശോധിക്കുന്നതു വഴി നമുക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും നല്ലതാണെന്ന് ഗവര്‍ണര്‍ തമിളിസെയ് സൗന്ദരരാജന്‍ പറഞ്ഞു. പരിശോധനയില്‍ നിന്ന് നാം മാറി നില്‍ക്കരുത്. പരിശോധന നടത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും വേണം. കൊവിഡില്‍ നാല് ടികളാണ് ഉളളത്. ടെസ്റ്റ്, ട്രെയ്‌സ്, ട്രീറ്റ്, ടീച്ച്- ഗവര്‍ണര്‍ പറഞ്ഞു.  

Tags:    

Similar News