കാറില്‍ ചാരിനിന്നതിന് കുട്ടിയെ മര്‍ദ്ദിച്ച സംഭവം; പോലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് വി ഡി സതീശന്‍

Update: 2022-11-04 06:31 GMT

തിരുവനന്തപുരം: കണ്ണൂര്‍ തലശ്ശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പോലീസിനു ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലിസിനു വകതിരിവുണ്ടായതെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംഭവം നടന്ന് 10 മണിക്കൂറിന് ശേഷമാണ് തലശ്ശേരി പോലിസ് അനങ്ങിയത്.

മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമായിരിക്കുമെന്നും സതീശന്‍ പറഞ്ഞു. കേരളത്തില്‍ പോലിസിന്റെ സംരക്ഷണം ഇരയ്ക്കാണോ അതോ വേട്ടക്കാര്‍ക്കാണോ എന്നും സതീശന്‍ ചോദിച്ചു. തലശ്ശേരിയില്‍ വ്യാഴാഴ്ച രാത്രിയാണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരിയ കുട്ടിയെ യുവാവ് ചവിട്ടിത്തെറിപ്പിച്ചത്. കണ്ടുനിന്നവര്‍ പരാതിപ്പെട്ടപ്പോള്‍ പൊന്ന്യം പാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് ശേഷമാണ് ഇയാള്‍ക്കെതിരേ വധശ്രമത്തിന് പോലിസ് കേസെടുത്തത്.

Tags:    

Similar News