കൈ അടിച്ചുപൊട്ടിക്കും മുമ്പ് വസീഫ് എസ്ഡിപിഐയെ പഠിക്കണം: അജ്മല്‍ ഇസ്മായില്‍

Update: 2022-06-27 15:37 GMT

ബാലുശ്ശേരി: എസ്ഡിപിഐയെ ഇല്ലാതാക്കുമെന്നും പ്രവര്‍ത്തകരുടെ കൈകള്‍ അടിച്ചുപൊട്ടിക്കുമെന്നും പ്രസംഗിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് എസ്ഡിപിഐ കൂടുതല്‍ പഠിക്കാന്‍ തയ്യാറാവണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. സിപിഎം ഭീകരതയ്‌ക്കെതിരേ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നാടിന്‍ പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പാര്‍ട്ടിയെ എകെജി സെന്ററിലല്ല രജിസ്റ്റര്‍ ചെയ്തത്.


 സംഘപരിവാര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും രാജ്യവ്യാപകമായി വളരുന്ന എസ്ഡിപിഐ വസീഫിന്റെ പ്രസ്താവനയെ പുച്ഛിച്ചുതള്ളുന്നു. ആശയ സംവാദത്തില്‍ പരാജയപ്പെടുമ്പോഴാണ് അക്രമത്തിന് സിപിഎം തയ്യാറാവുക, ഇതാണ് പാലൊളിയിലുണ്ടായത്. ജനങ്ങള്‍ കൈയോടെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരേര സമഗ്രാന്വേഷണം നടത്തണം. പിന്നിലുള്ള സിപിഎം നേതാക്കളെ കണ്ടെത്തണം. ജനങ്ങള്‍ പിടികൂടിയ ജാള്യത മറയ്ക്കാന്‍ എസ്ഡിപിഐക്കെതിരേ വന്നാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ല.


 സിപിഎം വംശീയമായി അധിക്ഷേപ്പിച്ചു, ബാലുശ്ശേരിയെ അപമാനിച്ചു, സ്റ്റാലിനിസം നടപ്പാക്കുന്നു, കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് തകര്‍ത്തു. നാദാപുരം, കൂത്തുപറമ്പ്, മേമുണ്ട, ഒഞ്ചിയം, ആലപ്പുഴ നിരവധി സ്ഥലങ്ങളില്‍ സിപിഎം കളിച്ച വര്‍ഗീയ ധ്രുവീകരണം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.


 വരും ദിവസങ്ങളില്‍ ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി രംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ ജലീല്‍ സഖാഫി, ജില്ലാ സെക്രട്ടറിമാരായ കെ പി ഗോപി, പി ടി അഹമ്മദ്, കെ ഷെമീര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി ജോര്‍ജ്, സലിം കാരാടി, ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് നവാസ് നടുവണ്ണൂര്‍, സെക്രട്ടറി സലാം കപ്പുറം സംസാരിച്ചു.

Tags:    

Similar News