മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

കിണറ്റുമുക്ക് സ്വദേശി ഷഫീഖിനെ (30) ആണ് അയല്‍വാസികളായ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.

Update: 2020-05-26 19:04 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് കിണറ്റുമുക്കില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കിണറ്റുമുക്ക് സ്വദേശി ഷഫീഖിനെ (30) ആണ് അയല്‍വാസികളായ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയ്ക്കാണ് സംഭവം. മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ ഷെഫീഖ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. അയല്‍വാസികളായ സഹോദരങ്ങളായ രഞ്ജിത്ത്, രാജിത്ത് എന്നിവരാണ് ഷെഫീഖിനെ ക്രൂരമായി മര്‍ദിച്ചത്. കമ്പി വടി കൊണ്ടാണ് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചത്. തടയാന്‍ ശ്രമിച്ച ഷഫീഖിന്റെ മാതാവിനും മര്‍ദ്ദനമേറ്റു. ഷഫീഖ് ചീത്ത വിളിച്ചു എന്നാരോപിച്ചാണ് വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ രക്തം ഒലിപ്പിച്ച് നില്‍ക്കുന്ന ഫെഫീഖിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് കാര്യങ്ങള്‍പുറം ലോകം അറിയുന്നത്. ഷെഫീഖിന്റെ ഒരു സഹോദരിയും ഒരു സഹോദരനും മനോരോഗികളാണ്. അവരുടെ മുന്നില്‍ വച്ചാണ് ഷെഫീഖിനെ ക്രൂരമായി മര്‍ദ്ദിച്ചത്. വെഞ്ഞാറമൂട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

Tags:    

Similar News