ആലപ്പുഴ ഇരട്ട കൊലപാതകം: കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്ന് കാന്തപുരം

ഈ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. വര്‍ഗീയ നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ കൊലക്കത്തി താഴെയിടണം.

Update: 2021-12-19 14:52 GMT

കോഴിക്കോട്: ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീയമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു.

ഈ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. വര്‍ഗീയ നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ കൊലക്കത്തി താഴെയിടണം.

മനുഷ്യനെ അന്യായമായി വെട്ടിക്കൊല്ലാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്നും ആ രണ്ടു കുടുംബങ്ങളിലെയും കുഞ്ഞുകളോടും ഉറ്റവരോടും ഇവര്‍ക്കെന്ത് സമാധാനമാണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ചില നേതാക്കളുടെ അപക്വമായ പ്രതികരണങ്ങള്‍ ഏറെ വേദനിപ്പിക്കുന്നുണ്ട്.

കേരളത്തില്‍ ആപല്‍ക്കരമായി പടരുന്ന ഈ നീക്കത്തെ സര്‍ക്കാറും രാഷ്ട്രീയ സാമൂഹിക നേതാക്കളും ഒറ്റക്കെട്ടായി നിന്ന് തടയിടണം. നാടിന്റെ സമാധാനം തകര്‍ക്കുന്നവര്‍ ഏത് രാഷ്ട്രീയ കക്ഷിയില്‍ പ്പെട്ടവരാണെങ്കിലും മുഖം നോക്കാതെ നടപടിയുണ്ടാവണം. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരേ നിയമപാലകരുടെ തികഞ്ഞ ജാഗ്രതയുണ്ടാവണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Tags:    

Similar News