മകളുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതിന് പാക് കോടതി വധശിക്ഷ വിധിച്ചു

പീഡനത്തിനിരയായ പെണ്‍കുട്ടി പഠനത്തിനായി സുഹൃത്തിന്റെ വസതിയില്‍ പോയതായിരുന്നു

Update: 2021-01-28 07:30 GMT

കറാച്ചി: 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പാക് കോടതി വധശിക്ഷക്കു വിധിച്ചു. വാലി മുഹമ്മദ് എന്നയാളെ ആണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഗഡാ ഹുസൈന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കുറ്റവാളി നടത്തിയ കുറ്റകൃത്യം ഭയാനകമാണെന്നും ഇത് സമൂഹത്തില്‍ ഭീകരതയ്ക്കും അരക്ഷിതാവസ്ഥയ്ക്കും കാരണമാകുമെന്നും ജഡ്ജി നിരീക്ഷിച്ചു. 500,000 രൂപ പിഴ നല്‍കാനും കോടതി നിര്‍ദേശിച്ചു.


മൂന്നുവര്‍ഷം മുന്‍പാണ് വാലി മുഹമ്മദ് മകളുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടി പഠനത്തിനായി സുഹൃത്തിന്റെ വസതിയില്‍ പോയതായിരുന്നു. വിധി പ്രഖ്യാപിക്കുമ്പോള്‍ ഇരയുടെ പിതാവും കോടതിമുറിയില്‍ ഹാജരായിരുന്നു. മകള്‍ ഇപ്പോഴും ആഘാതത്തില്‍ നിന്നും മോചിയ ആയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.


45 ഓളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും ലൈംഗികമായി പീഡിപ്പിച്ചതിനും ബ്ലാക്ക് മെയില്‍ ചെയ്തതിനും കാസിം ജഹാംഗീര്‍, കിരണ്‍ ജഹാംഗീര്‍ എന്നിവര്‍ക്ക് റാവല്‍പിണ്ടി ജില്ലാ, സെഷന്‍ കോടതി തിങ്കളാഴ്ച വധശിക്ഷയും ജീവപര്യന്തവും വിധിച്ചിരുന്നു.




Tags:    

Similar News