ഇര മൊഴി മാറ്റിയിട്ടും പോക്‌സോ കേസില്‍ യുവാവിന് മൂന്നു വര്‍ഷം തടവ്

Update: 2020-06-17 11:33 GMT

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കെഎസ്ആര്‍ടിസി ബസില്‍വച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയപ്രതിക്ക് മൂന്നു വര്‍ഷം തടവും 20000 രൂപ പിഴയും ശിക്ഷ. ബാലുശ്ശേരിവാകയാട് അവിടനല്ലൂര്‍ നീലഞ്ചേരി ഷാജു (38)വിനെയാണ്കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. 2016 സെപ്റ്റംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം. വയനാട് സ്വദേശിനിയായ പെണ്‍കുട്ടിവലിയമ്മയോടൊപ്പം കെഎസ്ആര്‍ടിസി ബസില്‍ വയനാട്ടിലേക്ക് വരികയായിരുന്നു. താമരശ്ശേരിയില്‍ നിന്ന് ബസ്സില്‍ കയറിയ പ്രതി നിന്ന് യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. സംഭവത്തിന് സഹയാത്രികരായ ഒട്ടേറെപ്പേര്‍ ദൃക്‌സാക്ഷികള്‍ ആയിരുന്നു.

ബസ് വൈത്തിരിയില്‍ എത്തിയപ്പോള്‍ വൈത്തിരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.വിചാരണക്കിടെ ഇരയായ പെണ്‍കുട്ടി മൊഴി മാറ്റിയെങ്കിലുംസാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍പ്രതിയെ കോടതി ശിക്ഷിക്കുകയായിരുന്നു.

പോക്‌സോ കോടതി ജഡ്ജി കെ രാമകൃഷ്ണനാണ് വിധി  പ്രസ്താവിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി എം ജി സിന്ധു ഹാജരായി. 

Tags:    

Similar News