ആറു മാസത്തിനുള്ളില്‍ നടന്നത് 180 വധശിക്ഷകള്‍; സൗദിയില്‍ വധശിക്ഷാനിരക്ക് ഉയര്‍ന്ന തോതില്‍, റിപോര്‍ട്ട്
ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ വധശിക്ഷാനിരക്ക് കൂടുന്നതായി റിപോര്‍ട്ട്. അടുത്തിടെ, സൗദി അറേബ്യയില്‍ 8 പുരുഷന്മാരെ ഒറ്റ ദിവസം കൊണ്ട് വധശിക്ഷയ്ക്ക് വിധേയരാക്കിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. ആംനസ്റ്റി ഇന്റര്‍നാഷണലാണ് ഇതുസംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏതൊക്കെ വിഭാഗത്തിലാണ് വധശിക്ഷകള്‍ നടപ്പാക്കിയെന്നും കാരണങ്ങള്‍ എന്തായിരുന്നു എന്നതടക്കമുള്ള റിപോര്‍ട്ടില്‍ പറയുന്നു. 8 പുരുഷന്മാരെ ഒറ്റ ദിവസം കൊണ്ട് വധശിക്ഷയ്ക്ക് വിധേയരാക്കിയതില്‍ നാല് സൊമാലിയക്കാരെയും മൂന്ന് എത്യോപ്യക്കാരെയും വധശിക്ഷയ്ക്ക് വിധേയരായത് ഹാഷിഷ് കടത്തിയതിന്റെ പേരിലായിരുന്നു. മാരകമല്ലാത്ത മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കാണ് വധശിക്ഷ നടപ്പാക്കുന്നതെന്ന് റിപോര്‍ട്ട് പറയുന്നു. അവയില്‍ പലതിലും ഇരയാകുന്നത് വിദേശ പൗരന്‍മാരാണ്. പലപ്പോഴും സാമ്പത്തിക പരാധീനതയുള്ള വിദേശികള്‍ വധശിക്ഷക്കു വിധേയരാകുന്നു എന്നും സൂചനയുണ്ട്. വധശിക്ഷകളുടെ ഉയര്‍ന്ന നിരക്കില്‍ മനുഷ്യാവകാശ സംഘടനകള്‍ വലിയ രീതിയിലുള്ള ആശങ്ക പ്രകടിപ്പിച്ചു.
ജൂലൈയില്‍ പ്രസിദ്ധീകരിച്ച പുതിയ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപോര്‍ട്ടും ഔദ്യോഗിക സൗദി പ്രസ് ഏജന്‍സിയുടെ ഡാറ്റയും അനുസരിച്ച്, 2014 ജനുവരി മുതല്‍ 2025 ജൂണ്‍ വരെ രാജ്യം 1,816 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. അതില്‍തന്നെ, മയക്കുമരുന്നുമായി ബന്ധപ്പെട്ട വധശിക്ഷകളുടെ എണ്ണം 597 ആണ്. മയക്കുമരുന്ന് കേസില്‍ വധശിക്ഷയ്ക്ക് വിധേയരായവരില്‍ വിദേശ പൗരന്മാര്‍ 75ശതമാനവും.
ഏകദേശം മൂന്നില്‍ ഒരാള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധേയരായി, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും മാനദണ്ഡങ്ങളും പ്രകാരം വധശിക്ഷയ്ക്ക് വിധേയമാകാന്‍ സാധ്യതയില്ലാത്ത കുറ്റകൃത്യങ്ങളാണിവ എന്നതാണ് മറ്റൊന്ന്.ജഡ്ജിമാര്‍ക്ക് ശിക്ഷ വിധിക്കുന്നതില്‍ വിശാലമായ വിവേചനാധികാരം നല്‍കുന്ന ഇസ് ലാമിക നിയമ തത്വമായ തസീറിന് കീഴില്‍, സൗദി കോടതികള്‍ ഭയാനകമായ തോതില്‍ വധശിക്ഷകള്‍ നടപ്പാക്കുന്നു. 15 രാജ്യങ്ങളില്‍ നിന്ന് 137 പേര്‍ 2024ല്‍ വധശിക്ഷയ്ക്ക് വിധേയരായി. 2024-ല്‍ മാത്രം 345 വധശിക്ഷകള്‍ രാജ്യത്ത് നടപ്പാക്കി. ഈ വര്‍ഷം മാത്രം ജൂണില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടപ്പാക്കിയത് 37 വധശിക്ഷകള്‍ ആണ്.
താഴ്ന്ന വരുമാന പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദേശ തൊഴിലാളികളാണ് വധശിക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ വിധേയരാകുന്നത്. ഇതിന് നിരവധി കാരണങ്ങള്‍ ഉണ്ടെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പലപ്പോഴും മതിയായ നിയമപരമായ പ്രാതിനിധ്യം ഇല്ലാത്തതും ഭാഷാ തടസ്സങ്ങളും ഇവര്‍ക്ക് വെല്ലുവിളിയാകുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിദേശ പൗരന്മാരുടെ പരിമിതമായ വിദ്യാഭ്യാസവും പിന്നാക്കം നില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും ചൂഷണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും സൗദി അറേബ്യയില്‍ നിയമപരമായ പ്രാതിനിധ്യം ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.
വധശിക്ഷകളെ ന്യായീകരിക്കാന്‍ സൗദി അറേബ്യ 'മയക്കുമരുന്നിനെതിരായ യുദ്ധം' എന്ന് പറയുമ്പോഴും, രാജ്യം ഇപ്പോഴും കാര്യമായ മയക്കുമരുന്ന് കടത്തിനും വലിയ തോതിലുള്ള മയക്കുമരുന്ന് പിടിച്ചെടുക്കലിനും സാക്ഷ്യം വഹിക്കുന്നുവെന്ന രേഖകള്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് തബൂക്ക് ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 26 ഈജിപ്ഷ്യന്‍ പൗരന്മാരുടെ വധശിക്ഷ നിര്‍ത്തണമെന്ന് ജൂണില്‍ യുഎന്‍ വിദഗ്ധര്‍ സൗദി അറേബ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ സംഘത്തിലെ രണ്ട് പേരെ മെയ് മാസത്തില്‍ അവരുടെ കുടുംബങ്ങള്‍ക്ക് ഒരു മുന്‍കൂര്‍ അറിയിപ്പു കൂടി നല്‍കാതെ വധശിക്ഷയ്ക്ക് വിധേയരാക്കി.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വധശിക്ഷയ്ക്ക് ഇരയായ വിദേശികള്‍
പാകിസ്താന്‍: 155
സിറിയ: 66
ജോര്‍ദാന്‍: 50
യെമന്‍: 39
ഈജിപ്ത്: 33
നൈജീരിയ: 32
സൊമാലിയ: 22
എത്യോപ്യ: 13
മുമ്പ്, സൗദി അറേബ്യയിലെ കിരീടാവകാശി വധശിക്ഷ നടപ്പിലാക്കുന്നത് പരിമിതപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു.മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നിരോധിക്കുന്ന അന്താരാഷ്ട്ര നിയമം ഉണ്ടെങ്കിലും, യുഎന്‍ നടപടിക്രമങ്ങളെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും, 2024-ല്‍ അത്തരം കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നടപ്പാക്കുന്ന നാലു രാജ്യങ്ങളില്‍ ഒന്നായി സൗദി അറേബ്യ തുടരുന്നു എന്ന് ആംനസ്റ്റി പറയുന്നു.

