മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചു; ദുഖം അടക്കി പിതാവ് ചെയ്തത്...

ആശുപത്രിയില്‍ എത്തിച്ചവരാണ് പിതാവ് രാം നരേഷിനെ മരണ വിവരം അറിയിച്ചത്. ഈ സമയം വിവാഹപ്പന്തലില്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു മകള്‍ അഞ്ജു.

Update: 2019-11-22 09:39 GMT

കാണ്‍പൂര്‍: മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് മറച്ചുവെച്ച് പിതാവ് വിവാഹം നടത്തി. ദുഖം അടക്കിവെച്ച പിതാവ് ചടങ്ങ് പൂര്‍ത്തിയാകുന്നത് വരെ മറ്റ് കുടുംബാംഗങ്ങളെയോ അതിഥികളെയോ വിവരം അറിയിച്ചില്ല. ചടങ്ങുകള്‍ക്ക് ശേഷമാണ് പിതാവ് മകന്റെ മരണ വിവരം കുടുംബത്തെ അറിയിച്ചത്. ഉടനെ തന്നെ അദ്ദേഹം കുഴഞ്ഞ് വീഴുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കരിയഝലയിലാണ് ഗ്രാമത്തെയാകെ കണ്ണുനനയിപ്പിക്കുന്ന സംഭവമുണ്ടായത്.

മുഹൂര്‍ത്തിന് കുറച്ച് മുന്‍പ് രാവിലെ ഏഴ് മണിയോടെയാണ് വധുവിന്റെ സഹോദരനായ 18കാരന്‍ ഹിമാന്‍ഷു യാദവ് കുറച്ച് സാധനങ്ങള്‍ വാങ്ങാനായി ബൈക്കില്‍ പുറപ്പെട്ടത്. എന്നാല്‍, അമിത വേഗതയിലെത്തിയ ട്രക്ക് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് തല്‍ക്ഷണം മരിച്ചു. ഓടിക്കൂടിയവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ എത്തിച്ചവരാണ് പിതാവ് രാം നരേഷിനെ മരണ വിവരം അറിയിച്ചത്. ഈ സമയം വിവാഹപ്പന്തലില്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു മകള്‍ അഞ്ജു. മകളുടെ വിവാഹം മുടങ്ങാന്‍ ആഗ്രമില്ലാത്തതിനാലാണ് മകന്റെ മരണ വിവരം മറച്ചുവെച്ചതെന്ന് പിന്നീട് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News