അഡ്മിഷന്‍ തട്ടിപ്പുകേസിലെ പ്രതി അറസ്റ്റില്‍

കൊല്ലം ജില്ലയില്‍ പുനലൂര്‍ ഇളമ്പല്‍ ചൂട്ടറ വീട്ടില്‍ ഹരികൃഷ്ണനെയാണ് (22) കറുകച്ചാല്‍ പോലിസ് അറസ്റ്റുചെയ്തത്. കറുകച്ചാല്‍ സ്വദേശിയായ ഒരാളില്‍നിന്നും മംഗളൂരു എജെ ഷെട്ടി മെഡിക്കല്‍ കോളജില്‍ ബാച്ചിലര്‍ ഓഫ് റെസ്പിരേറ്ററി തെറാപ്പി കോഴ്‌സിന് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് 1,28,000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ ചങ്ങനാശ്ശേരിയില്‍നിന്ന് അറസ്റ്റുചെയ്തത്. കൊട്ടാരക്കര സ്വദേശികളായ രണ്ടുപേരില്‍നിന്നും 2,65,000 രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്.

Update: 2019-03-20 21:03 GMT

കോട്ടയം: അയല്‍സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കൊല്ലം ജില്ലയില്‍ പുനലൂര്‍ ഇളമ്പല്‍ ചൂട്ടറ വീട്ടില്‍ ഹരികൃഷ്ണനെയാണ് (22) കറുകച്ചാല്‍ പോലിസ് അറസ്റ്റുചെയ്തത്. കറുകച്ചാല്‍ സ്വദേശിയായ ഒരാളില്‍നിന്നും മംഗളൂരു എജെ ഷെട്ടി മെഡിക്കല്‍ കോളജില്‍ ബാച്ചിലര്‍ ഓഫ് റെസ്പിരേറ്ററി തെറാപ്പി കോഴ്‌സിന് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് 1,28,000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ ചങ്ങനാശ്ശേരിയില്‍നിന്ന് അറസ്റ്റുചെയ്തത്. കൊട്ടാരക്കര സ്വദേശികളായ രണ്ടുപേരില്‍നിന്നും 2,65,000 രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. കുന്നിക്കോട് സ്വദേശിയായ ശ്യാം എന്ന യുവാവും ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം കിട്ടിയിട്ടുണ്ട്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരവും അന്വഷിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു. കോട്ടയം ജില്ലാ പോലിസ് മേധാവി എസ് ഹരിശങ്കറിന്റെ നിര്‍ദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈഎസ് പി രാജന്റെ മേല്‍നോട്ടത്തില്‍ കറുകച്ചാല്‍ എസ്എച്ച്ഒ സി കെ മനോജ്, എസ്‌ഐ ഇ വി ഷിബു, എഎസ്‌ഐ അജയഘോഷ്, എസ്‌സിപിഒമാരായ സന്‍ജോ, സുഭാഷ്, സിപിഒ ഉണ്ണികൃഷ്ണന്‍, ലിജോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. 

Tags:    

Similar News