കുട്ടനാട് പടക്കനിര്‍മാണ ശാലയിലെ തീപ്പിടിത്തം; മരണം രണ്ടായി

Update: 2020-03-21 05:44 GMT

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം പടക്കനിര്‍മാണശാലക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പുളിങ്കുന്ന് സ്വദേശി റെജി, കിഴക്കേ ചിറ കുഞ്ഞുമോള്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കരിയച്ചിറ ഏലിയാമ്മ തോമസ്(50), മലയില്‍ പുത്തന്‍വീട്ടില്‍ ബിനു(30), കന്നിട്ടച്ചിറ ബിന്ദു(42), കിഴക്കാട്ടുതറ സരസമ്മ(52), കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ(56) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. പുളിങ്കുന്ന് തോട്ടാത്തറ ഓമന(49), പുത്തന്‍പുരക്കല്‍ച്ചിറ ഷീല(48), കായല്‍പ്പുറം മുളവനക്കുന്ന് സിദ്ധാര്‍ത്ഥന്‍(64) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.



Tags:    

Similar News