സിഗ്‌നല്‍ കാത്ത് കിടന്ന വാഹനങ്ങള്‍ കൂട്ടി ഇടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്

അരൂര്‍ ക്ഷേത്രം കവലയില്‍ ഇന്നലെയായിരുന്നു അപകടം. അരൂര്‍ ക്ഷേത്രം കവലയിലെ സിഗ്‌നല്‍ കാത്തു കിടക്കുകയായിരുന്ന മൂന്ന് ബൈക്കുകളുടെയും ഒരു ഓട്ടോ ടാക്‌സിക്കും പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു

Update: 2020-09-23 06:11 GMT

അരൂര്‍:അഞ്ച് വാഹനങ്ങള്‍ കൂട്ടി ഇടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്. പരുക്കേറ്റ ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അരൂര്‍ ക്ഷേത്രം കവലയില്‍ ഇന്നലെയായിരുന്നു അപകടം. അരൂര്‍ ക്ഷേത്രം കവലയിലെ സിഗ്‌നല്‍ കാത്തു കിടക്കുകയായിരുന്ന മൂന്ന് ബൈക്കുകളുടെയും ഒരു ഓട്ടോ ടാക്‌സിക്കും പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവത്രെ.

ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്നില്‍ നിന്നിരുന്ന ബൈക്കിലേക്ക് ബസ്സ് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ബൈക്ക് ബസ്സിന്റെ അടിയില്‍പ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബൈക്ക് പുറത്തെടുത്തത്. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്സ്.ബൈക്കുകള്‍ എറഞ്ഞാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു. ദേശീയപാതയില്‍ ഒരു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. അരൂര്‍ പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.

Tags:    

Similar News