ഹംഗറിയില്‍ അഭയാര്‍ഥികളെ സംരക്ഷിക്കുന്നത് കുറ്റകൃത്യമാക്കും
BY kasim kzm21 Jun 2018 3:29 AM GMT
kasim kzm21 Jun 2018 3:29 AM GMT
ബുഡാപെസ്റ്റ്: അഭയാര്‍ഥികളെ സംരക്ഷിക്കുന്നതും സഹായിക്കുന്നതും കുറ്റകൃത്യമാക്കാനൊരുങ്ങി ഹംഗറി. സര്‍ക്കാരേതര ഏജന്‍സികളെ ലക്ഷ്യമാക്കിയുള്ള ബില്ല് ബുധനാഴ്ച പാര്‍ലമെന്റില്‍ വോട്ടിനിടാനാണ് നീക്കം. ബില്ല് പ്രകാരം അഭയാര്‍ഥികളെ സഹായിക്കുന്നവര്‍ക്ക് തടവുശിക്ഷ ലഭിക്കും. അഭയാര്‍ഥി പ്രവാഹത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വിക്ടര്‍ ഒബ്രാനിന്റെ പ്രധാന വാഗ്ദാനം. ബില്ല് പാര്‍ലമെന്റില്‍ വോട്ടിനിട്ട് പാസാക്കുമെന്നു വിദേശകാര്യമന്ത്രി പീറ്റര്‍ സിജ്ജാര്തോ അറിയിച്ചു. അഭയാര്‍ഥികളെ സഹായിക്കുന്നവരില്‍ നിന്ന് 25 ശതമാനം പിഴ ഈടാക്കാനും ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്. അഭയാര്‍ഥികളുടെയും സഹായിക്കുന്നവരുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂനിയനും യുഎന്നും രംഗത്തെത്തിയിരുന്നു.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT