വിനായകിന്റെ മരണത്തിന് ഒരു വര്‍ഷം; സര്‍ക്കാര്‍ സഹായം ലഭിച്ചില്ല
BY afsal ph aph18 July 2018 10:48 AM GMT
X
afsal ph aph18 July 2018 10:48 AM GMT
തൃശൂര്‍: പോലിസ് മര്‍ദനത്തെ തുടര്‍ന്ന് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ കൃഷ്ണന്റെ മകന് വിനായകന് ആത്മഹത്യ ചെയ്തിട്ട് ബുധനാഴ്ച്ച് ഒരു വര്‍ഷം പിന്നിടുന്നു. ദലിത് യുവാവ് ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവമായിട്ടും സര്‍ക്കാര്‍ ദനസഹായം നല്കാന് തയ്യാറായിട്ടില്ല. നിത്യ വൃത്തിക്ക് പോലും വകയില്ലാതെ ദുരിതത്തില്‍ കഴിയുകയാണ് വിനായകന്റെ ദരിദ്ര കുടുംബം. വിനായകന് സുഹൃത്ത് ശരത്തും സംസാരിച്ച് നില്‍ക്കുന്നതിനിടേയാണ് ബൈക്കില്‍ വന്ന പാവറട്ടി സ്റ്റേഷനിലെ പോലിസുകാര്‍ ഇരുവരേയും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വച്ച് വിനായകനെ ക്രൂരമായി മര്‍ദിച്ചു. തലമുടി പിഴുതെടുക്കുകയും മുഖത്തും നെഞ്ചിലും മര്‍ദിക്കുകയും ചെയ്തു. വൈകീട്ട് പിതാവ് കൃഷ്ണന് എത്തിയാണ് വിനായകനെയും ശരത്തിനെയും കൂട്ടികൊണ്ട് പോയത്. പിറ്റെന്ന് രാവിലെ വിനായകന് തൂങ്ങിമരിച്ചു.
സംഭവശേഷം സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണവും നിലച്ച അവസ്ഥയിലാണ്. വിനായകനെ ക്രൂരമായി മര്‍ദിച്ച പോലിസുകാര്‍ സസ്പെന്ഷന് ശേഷം സര്‍വീസില്‍ കയറി. വിനായകന് മരിച്ച ശേഷം പോലിസ് മര്‍ദനങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും ലോക്കപ്പ് പീഡനങ്ങള്‍ക്ക് കുറവൊന്നും സംഭവിച്ചില്ല.
Next Story
RELATED STORIES
നരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT