മട്ടന്നൂരില്‍ വീണ്ടും പകര്‍ച്ചവ്യാധി ഭീഷണി
BY kasim kzm10 Feb 2018 4:11 AM GMT
kasim kzm10 Feb 2018 4:11 AM GMT
മട്ടന്നൂര്‍: ഹോട്ടലുകള്‍, കൂള്‍ബാര്‍, ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് മലിനജലം നഗരസഭയുടെ ഓടകളില്‍ ഒഴുക്കിവിടുന്നത് കാരണം മട്ടന്നൂരില്‍ വീണ്ടും പകര്‍ച്ചവ്യാധിക്ക് സാധ്യതയുള്ളതായി ആരോഗ്യവകുപ്പിന്റെ മുന്നറിപ്പ്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാപകതോതില്‍ മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയത്. മലിനജലം കെട്ടിക്കിടന്ന് കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിക്കഴിഞ്ഞു. പലരും രാത്രികാലങ്ങളിലാണ് മലിനജലം ഓടകളില്‍ ഒഴുക്കുന്നത്. നഗരസഭയില്‍ ഹോട്ടലുകള്‍ക്കും കൂള്‍ബാറുകള്‍ക്കും ലൈസന്‍സ് ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും മലിനജലം ഒഴുക്കിവിടാന്‍ ടാങ്കുകള്‍ നിര്‍മിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലരും നിയമം പേരിനുപോലും പാലിച്ചിട്ടില്ല. ടാങ്ക് നിര്‍മിച്ചവര്‍ തന്നെ ടാങ്കില്‍ നിറയുന്ന മലിനജലം രാത്രികാലങ്ങളില്‍ ഓവുചാലുകളിലേക്കാണ് ഒഴുക്കിവിടുന്നത്. ചില ആശുപത്രികളില്‍നിന്ന് മലിനജലം ഓടകളിലേക്ക് ഒഴുക്കുന്നതും പതിവാണ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവും കുടുതല്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തത് മട്ടന്നൂരിലാണ്. ഡെങ്കിപ്പനി മരണവും ഇവിടെ സംഭവിച്ചു.
Next Story
RELATED STORIES
രഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMT