ദോഹയിലെ 14 ഭക്ഷണ ശാലകള്‍ ഒരു മാസത്തിനിടെ അടച്ചുപൂട്ടി
BY fousiya sidheek3 May 2017 3:32 AM GMT
fousiya sidheek3 May 2017 3:32 AM GMT
ദോഹ: ദോഹയിലെ 14 ഭക്ഷണ ശാലകള്‍ ഒരു മാസത്തിനിടെ അടച്ചുപൂട്ടിയതായി ആരോഗ്യ നിയന്ത്രണ വിഭാഗം വ്യക്തമാക്കി. 1894 പരിശോധനകള്‍ നടത്തിയതില്‍ നിന്നും 15 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും 14 കടകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു. അഞ്ച് ദിവസം മുതല്‍ 30 ദിവസം വരെയുള്ള കാലാവധിയിലാണ് ഭക്ഷണ ശാലകള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. അതേസമയം, സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മാംസ ആരോഗ്യ വിഭാഗത്തിനു കീഴിലെ ഡോക്ടര്‍മാര്‍ 73422 ആടുകളെയും 543 പശുക്കളെയും 528 ഒട്ടകങ്ങളെയും ഒരു മാസത്തിനിടെ പരിശോധിക്കുകയുണ്ടായി. കേടുവന്ന ആറ് ടണ്‍ മാംസം നശിപ്പിക്കുകയും ചെയ്തു. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പരിശോധകര് 14872 ടണ്‍ പച്ചക്കറി-പഴവര്‍ഗങ്ങള്‍ പരിശോധിക്കുകയും കേടുവന്ന 56 ടണ്‍ നശിപ്പിക്കുകയും ചെയ്തു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT