കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാവും: അഭിപ്രായ സര്‍വേ

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രം ശേഷിക്കേ പുറത്തുവന്ന അഭിപ്രായ സര്‍വേ ഫലവും കോണ്‍ഗ്രസ്സിന് അനുകൂലം. ആകെയുള്ള 223 സീറ്റുകളില്‍ 97 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ കക്ഷിയാകുമെന്നാണ് എബിപി ന്യൂസ് സര്‍വേ പ്രവചനം.
ബിജെപിക്ക് 84 സീറ്റ് വരെ ലഭിച്ചേക്കാം. 37 സീറ്റ് വരെ നേടിയേക്കാവുന്ന ജെഡിഎസ് ആര് ഭരിക്കണമെന്ന് നിശ്ചയിക്കുമെന്നും ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നു പറയുന്ന സര്‍വേ വ്യക്തമാക്കുന്നു.38 ശതമാനം വോട്ട് കോണ്‍ഗ്രസ്സിനും 33 ശതമാനം വോട്ട് ബിജെപിക്കും ലഭിക്കുമ്പോള്‍ ജെഡിഎസിന് 22 ശതമാനം വോട്ട് ലഭിച്ചേക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു.
വികസനത്തിന് കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരണമെന്ന് 38 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 32 ശതമാനം ഇക്കാര്യത്തില്‍ ബിജെപിയെ ആണ് പിന്തുണച്ചത്. ഗ്രാമീണ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ്സിനെയാണു പിന്തുണയ്ക്കുന്നത്. 39 ശതമാനമാണ് കോണ്‍ഗ്രസ്സിനുള്ള പിന്തുണ. ബിജെപിയെ പിന്തുണയ്ക്കുന്ന ഗ്രാമീണരാവട്ടെ 32 ശതമാനമാണ്.
ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കാനുള്ള തീരുമാനം സിദ്ധരാമയ്യ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടും സമുദായത്തിലെ 61 ശതമാനം പേരും ബിജെപിയെ തന്നെയാണ് പിന്തുണയ്ക്കുന്നതെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 43 ശതമാനവും സിദ്ധരാമയ്യയുടെ ഭരണം മികച്ചതായിരുന്നുവെന്ന് അഭിപ്രായമുള്ളവരാണ്.
Next Story

RELATED STORIES

Share it