കരിഞ്ചോല ക്യാംപ്: വീടുകളിലേക്ക് പോകാനാവാതെ കുടുംബങ്ങള്‍
BY kasim kzm23 Jun 2018 3:59 AM GMT
kasim kzm23 Jun 2018 3:59 AM GMT
പി കെ സി മുഹമ്മദ്
താമരശ്ശേരി: കരിഞ്ചോല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ ഇനിയും മാറ്റിപ്പാര്‍പ്പിക്കാനായില്ല. ഇവിടെ മൂന്നു കുടുംബങ്ങളെ വാടകവീടു കണ്ടെത്തി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വെട്ടിയൊഴിഞ്ഞതോട്ടം സ്കൂള്‍ ക്യാംപില്‍ എട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. തൊട്ടടുത്ത പിഎച്ച്സി കെട്ടിടത്തില്‍ താമസിക്കുന്നത് ആറു കുടുംബങ്ങളും. ഭാഗികമായി വീട് തകര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്.
വെട്ടിയൊഴിഞ്ഞതോട്ടം ക്യാംപില്‍ കഴിയുന്നവര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയാസമാണ് ഇപ്പോള്‍ നേരിടേണ്ടിവരുന്നത്. സ്കൂള്‍ ക്ലാസ്മുറികള് ക്യാംപ് ആക്കിയതോടെ സ്റ്റാഫ് റൂം ക്ലാസ് റൂം ആക്കി. എത്രയും പെട്ടെന്ന് ഇവരെ ക്യാംപുകളില്‍ നിന്നു മാറ്റി താല്‍ക്കാലിക വീടുകളിലേക്ക് എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഗ്രാമപഞ്ചായത്തും തഹസില്‍ദാറും. അതേസമയം ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന അനുമോദന യോഗം നടന്നില്ല.
ഉരുള്‍പൊട്ടലില്‍ വിവിധ ക്യാംപുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന നിലപാടില്‍ നാട്ടുകാരും യുഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകരും ഉറച്ചുനിന്നതോടെയാണ് പരിപാടി മാറ്റിയത്. അനുമോദന യോഗം നടന്നാല്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നാട്ടുകാരും യുഡിഎഫും കറുത്ത പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിതീഷ് കല്ലുള്ളതോട് പഞ്ചായത്ത് ഓഫിസിലെത്തിയ മാധ്യമപ്രവര്‍ത്തകരോടും പോലിസിനോടും പരിപാടി മാറ്റിയതായി അറിയിച്ചു. ബാനറുമായി എത്തിയ നാട്ടുകാരും നേതാക്കളും പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സമാധാനപരമായി പ്രതിഷേധ ധര്‍ണ നടത്തി.
താമരശ്ശേരി: കരിഞ്ചോല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ ഇനിയും മാറ്റിപ്പാര്‍പ്പിക്കാനായില്ല. ഇവിടെ മൂന്നു കുടുംബങ്ങളെ വാടകവീടു കണ്ടെത്തി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വെട്ടിയൊഴിഞ്ഞതോട്ടം സ്കൂള്‍ ക്യാംപില്‍ എട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. തൊട്ടടുത്ത പിഎച്ച്സി കെട്ടിടത്തില്‍ താമസിക്കുന്നത് ആറു കുടുംബങ്ങളും. ഭാഗികമായി വീട് തകര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്.
വെട്ടിയൊഴിഞ്ഞതോട്ടം ക്യാംപില്‍ കഴിയുന്നവര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയാസമാണ് ഇപ്പോള്‍ നേരിടേണ്ടിവരുന്നത്. സ്കൂള്‍ ക്ലാസ്മുറികള് ക്യാംപ് ആക്കിയതോടെ സ്റ്റാഫ് റൂം ക്ലാസ് റൂം ആക്കി. എത്രയും പെട്ടെന്ന് ഇവരെ ക്യാംപുകളില്‍ നിന്നു മാറ്റി താല്‍ക്കാലിക വീടുകളിലേക്ക് എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഗ്രാമപഞ്ചായത്തും തഹസില്‍ദാറും. അതേസമയം ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന അനുമോദന യോഗം നടന്നില്ല.
ഉരുള്‍പൊട്ടലില്‍ വിവിധ ക്യാംപുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന നിലപാടില്‍ നാട്ടുകാരും യുഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകരും ഉറച്ചുനിന്നതോടെയാണ് പരിപാടി മാറ്റിയത്. അനുമോദന യോഗം നടന്നാല്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നാട്ടുകാരും യുഡിഎഫും കറുത്ത പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിതീഷ് കല്ലുള്ളതോട് പഞ്ചായത്ത് ഓഫിസിലെത്തിയ മാധ്യമപ്രവര്‍ത്തകരോടും പോലിസിനോടും പരിപാടി മാറ്റിയതായി അറിയിച്ചു. ബാനറുമായി എത്തിയ നാട്ടുകാരും നേതാക്കളും പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സമാധാനപരമായി പ്രതിഷേധ ധര്‍ണ നടത്തി.
Next Story
RELATED STORIES
സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTമേയര്‍-ഡ്രൈവര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍...
10 May 2024 5:03 AM GMT