ഈജിപ്ത്: സിസിക്ക് 97 ശതമാനം വോട്ട് സിസി തിരഞ്ഞെടുക്കപ്പെട്ടു
BY kasim kzm3 April 2018 3:38 AM GMT
kasim kzm3 April 2018 3:38 AM GMT
കെയ്റോ: ഈജിപ്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നപ്പോള്‍ 97 ശതമാനം വോട്ട് നേടി നിലവിലെ ഭരണാധികാരി അബ്ദുല്‍ ഫതഹ് അല്‍ സിസി വീണ്ടും അധികാരത്തിലെത്തി. 2013ല്‍ സൈനിക അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണം പിടിച്ചടക്കിയ സിസിക്ക് വരുന്ന നാലുവര്‍ഷത്തേക്ക് ഈജിപ്ഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ഇതോടെ സാധിക്കും.
ദുര്‍ബലനായ ഒരു സ്ഥാനാര്‍ഥി മാത്രം സിസിക്കെതിരേ മല്‍സരരംഗത്തുണ്ടായിരുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങിയ ആറ് സ്ഥാനാര്‍ഥികളെ ഭരണകൂടം അറസ്റ്റ് ചെയ്യുകയോ അയോഗ്യരാക്കുകയോ ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച അവസാനിച്ച വോട്ടെടുപ്പിന്റെ അനൗദ്യോഗിക ഫലങ്ങള്‍ നേരത്തേ പുറത്തുവരുകയും ചെയ്തിരുന്നു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ആറുകോടി വോട്ടര്‍മാരില്‍ 2.3 കോടി പേര് (41.5 ശതമാനം) മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും അപരിചിതനായ മുസ്തഫ മൂസയായിരുന്നു സിസിയുടെ എതിര് സ്ഥാനാര്‍ഥി. സിസിയെ പിന്തുണച്ചിരുന്ന ഇയാളുടെ സ്ഥാനാര്‍ഥിത്വം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമായിരുന്നെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. മൂന്നു ശതമാനം വോട്ടുകള്‍ മാത്രമാണ് മൂസ നേടിയത്.
തിരഞ്ഞെടുപ്പ് സിസിയെ അധികാരത്തില്‍ നിലനിര്‍ത്തുന്നതിനായുള്ള പ്രഹസനമാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. സിസിയെ അനുകൂലിക്കാന്‍ ആവശ്യപ്പെട്ട് വോട്ടര്‍മാര്‍ക്ക് 50 മുതല്‍ 100 വരെ ഈജിപ്ഷ്യന്‍ പൗണ്ടും ഭക്ഷണപ്പൊതികളും അമ്യൂസ്മെന്റ് പാര്‍ക്ക് ടിക്കറ്റുകളുമടക്കമുള്ള പാരിതോഷികങ്ങള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ നല്‍കിയതായും വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു.
ദുര്‍ബലനായ ഒരു സ്ഥാനാര്‍ഥി മാത്രം സിസിക്കെതിരേ മല്‍സരരംഗത്തുണ്ടായിരുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങിയ ആറ് സ്ഥാനാര്‍ഥികളെ ഭരണകൂടം അറസ്റ്റ് ചെയ്യുകയോ അയോഗ്യരാക്കുകയോ ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച അവസാനിച്ച വോട്ടെടുപ്പിന്റെ അനൗദ്യോഗിക ഫലങ്ങള്‍ നേരത്തേ പുറത്തുവരുകയും ചെയ്തിരുന്നു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ആറുകോടി വോട്ടര്‍മാരില്‍ 2.3 കോടി പേര് (41.5 ശതമാനം) മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും അപരിചിതനായ മുസ്തഫ മൂസയായിരുന്നു സിസിയുടെ എതിര് സ്ഥാനാര്‍ഥി. സിസിയെ പിന്തുണച്ചിരുന്ന ഇയാളുടെ സ്ഥാനാര്‍ഥിത്വം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമായിരുന്നെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. മൂന്നു ശതമാനം വോട്ടുകള്‍ മാത്രമാണ് മൂസ നേടിയത്.
തിരഞ്ഞെടുപ്പ് സിസിയെ അധികാരത്തില്‍ നിലനിര്‍ത്തുന്നതിനായുള്ള പ്രഹസനമാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. സിസിയെ അനുകൂലിക്കാന്‍ ആവശ്യപ്പെട്ട് വോട്ടര്‍മാര്‍ക്ക് 50 മുതല്‍ 100 വരെ ഈജിപ്ഷ്യന്‍ പൗണ്ടും ഭക്ഷണപ്പൊതികളും അമ്യൂസ്മെന്റ് പാര്‍ക്ക് ടിക്കറ്റുകളുമടക്കമുള്ള പാരിതോഷികങ്ങള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ നല്‍കിയതായും വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു.
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT