Sub Lead

ഏഷ്യന്‍ ഗെയിംസ്: അരുണാചല്‍ താരങ്ങള്‍ക്ക് ചൈനയുടെ വിലക്ക്

ഏഷ്യന്‍ ഗെയിംസ്: അരുണാചല്‍ താരങ്ങള്‍ക്ക് ചൈനയുടെ വിലക്ക്
X

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍നിന്നുള്ള കായിക താരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ വിലക്കേര്‍പ്പെടുത്തി ചൈന. ഇന്ത്യന്‍ വുഷു ടീമിലെ അരുണാചലില്‍ നിന്നുള്ള മൂന്നു താരങ്ങള്‍ക്കാണ് ചൈന ഏഷ്യന്‍ ഗെയിംസിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. ടീമിലെ ബാക്കി ഏഴു താരങ്ങളും ചൈനയിലെത്തി. പ്രവേശനം നിഷേധിക്കപ്പെട്ട താരങ്ങളും ഇപ്പോള്‍ ഡല്‍ഹിയിലെ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ഹോസ്റ്റലിലാണുള്ളത്. ചൈനയുടെ നടപടിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ചൈനയുടെ നടപടി വിവേചനപരമാണെന്നും ഇന്ത്യന്‍ പൗരന്മാരോട് ഒരു തരത്തിലുള്ള വംശീയവിവേചനവും രാജ്യം അനുവദിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസിന്റെ ആവേശം കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ച്, ഏഷ്യന്‍ ഗെയിംസ് വേദിയായ ചൈനയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം കേന്ദ്ര വാര്‍ത്താവിതരണകായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ റദ്ദാക്കി.

വിഷയത്തില്‍ ഏഷ്യന്‍ ഗെയിംസ് സംഘാടകരോടും ഏഷ്യന്‍ ഒളിംപിക്‌സ് കൗണ്‍സിലിനോടും ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. എന്നാല്‍, ഏഷ്യന്‍ ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ എല്ലാ രാജ്യത്തെയും താരങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും നിയമപരമായ രേഖകളുള്ള എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്നും ചൈനയുടെ പ്രതികരിച്ചു. അരുണാചല്‍ പ്രദേശ് എന്നു വിളിക്കപ്പെടുന്ന സ്ഥലം അറിയില്ലെന്നും ദക്ഷിണ ടിബറ്റ് എന്നറിയപ്പെടുന്ന മേഖല തങ്ങളുടെ അതിര്‍ത്തിപ്രദേശമാണെന്നുമാണ് ചൈനയുടെ വാദം. നേരത്തേ, അതിര്‍ത്തിയിലെ ചില ഭാഗങ്ങള്‍ ചൈനയുടെ ഭാഗമാക്കി മാപ്പ് പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു.

Next Story

RELATED STORIES

Share it